മുംബൈ: തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി ശൃംഖല എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അലംഭാവം ഒഴിവാക്കാണമെന്നും പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. കോലാപൂരിൽ നടന്ന ശിവസേന കോൺക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഗ്രാമങ്ങളിലും പാർട്ടിക്ക് കമ്മിറ്റികളും പാർട്ടി പതാകയും ഉണ്ടായിരിക്കണം, സത്യസന്ധരായ പ്രവർത്തകരെ ചുമതലകളിൽ എത്തിക്കണം. പാർട്ടി പ്രവർത്തകർക്ക് ജനങ്ങളുമായി ബന്ധമുണ്ടാകണം. ആശുപത്രികളിലോ പോലീസിലോ കോടതിയിലോ എന്തെങ്കിലും സഹായം വന്നാൽ നേതാക്കൾ പ്രവർത്തകരോടൊപ്പം നിൽക്കണം. ഷിൻഡെ പാർട്ടി പ്രവർത്തകരോട് പറഞ്ഞു,
ഫെയ്‌സ്ബുക്കിലൂടെയല്ല, നേരിട്ട് പ്രവർത്തിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. ഉദ്ധവ് താക്കറെയെ പരോക്ഷമായി പരാമർശിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മകനെ സ്നേഹിക്കുന്ന കാര്യത്തിൽ താക്കറെ ധൃതരാഷ്‌ട്രരെ പോലും കടത്തിവെട്ടും. ഉദ്ധവ് താക്കറെയ്‌ക്ക് ഒന്നിലധികം മുഖങ്ങളുണ്ടെന്ന് ഷിൻഡെ ആരോപിച്ചു.