യുവത്വം തുളമ്പുന്ന കാലഘട്ടം, ഊർജസ്വലതയുടെ ഇരുപതുകൾ, ആരും കൊതിക്കുന്ന കാലഘട്ടമാണ് യുവത്വം. ആ യുവത്വത്തിൽ രാജ്യത്തിന് വേണ്ടി ബലിയർപ്പിച്ച ജീവിതമാണ് ശൗര്യ ചക്ര ക്യാപ്റ്റൻ തുഷാർ മഹാജന്റേത്. അദ്ദേഹത്തിന്റെ ഓർമ്മകൾ അലയടിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷം.
2016 -ലെ ഇതേ ദിവസമായിരുന്നു ആ ഇരുണ്ട ദിനം. കുങ്കുമപ്പൂവ് വിരിയുന്ന വയലുകൾ ഉള്ള മനോഹര ഗ്രാമമായ കശ്മീർ വാലിയിലെ പാംപോർ. സിആർപിഎഫിന്റെ വഹാനവ്യൂഹം കടന്നു പോകവേ അപ്രതീക്ഷിതമായി ചാവേർ ആക്രമണം നടന്നു. രണ്ട് ജവാന്മാരും ഏതാനും ഗ്രാമീണരും സംഭവ സ്ഥലത്ത് തന്നെ പിടഞ്ഞ് വീണു മരിച്ചു. ശേഷിക്കുന്ന ഭീകരർ അടുത്തുള്ള ഇഡിഐ ബിൽഡിംഗിലേക്ക് ഇരച്ചു കയറി അവിടെ ഉള്ളവരെ ബന്ദികളാക്കി. ഉടനടി സൈന്യം പ്രത്യാക്രമണം നടത്തിയെങ്കിലും രണ്ട് കാര്യങ്ങൾ ദുഷ്കരമായിരുന്നു.
ഒന്നാമത്തേത് സൈനിക നീക്കത്തെ മനപൂർവ്വം തടസപ്പെടുത്തുന്ന തദ്ദേശവാസികളായ യുവാക്കളുടെ സംഘം. രണ്ടാമത്തേത് ചാനലുകളുടെ ലൈവ് കവറേജ് ആയിരുന്നു. യുവാക്കളെ ഒഴിവാക്കാൻ തീരുമാനിച്ചാൽ അത് രാഷ്‌ട്രീയപരമായി കുഴപ്പങ്ങൾ സൃഷ്ടിക്കുമായിരുന്നു. ചാനലുകൾക്ക് മുന്നിലുള്ള അവരുടെ പ്രകടനം അതിനുവേണ്ടി ആയിരുന്നു.
ബന്ദികളെ ഒഴിപ്പിക്കുന്നതിനിടയിലായിരുന്നു 10 പാരാ സ്‌പെഷ്യൽ ഫോഴ്‌സസിലെ ക്യാപ്റ്റൻ പവൻ കുമാർ ആംബുഷിൽ കൊല്ലപ്പെട്ടത്. ഫിദായീൻ ജിഹാദികൾ ഇരിക്കുന്ന കെട്ടിടത്തിൽ ഇനിയും ഒഴിപ്പിക്കാൻ ജനങ്ങളുണ്ടെന്നും അവരുടെ ഇടയിലാണ് ഭീകരരെ ബന്ദികളാക്കിയിരിക്കുന്നതെന്നും ചിനാർ കോർപ്സ് കമാൻഡർ ലഫ്. ജനറൽ സതീഷ് ദുവയ്‌ക്ക് ഗ്രൗണ്ട് സീറോയിൽ നിന്ന് റിപ്പോർട്ട് കിട്ടി. മിഷൻ പൂർത്തിയാക്കാൻ അടുത്തത് ആരാണ് എന്ന ചോദ്യത്തിന് മുന്നേ തന്നെ അദ്ദേഹത്തിന് മറുപടി വന്നു. ”Mountain Rats are already airborne sir”.
Moutain Rats – Mountain warfare എന്നത് ജാലവിദ്യ ആണെങ്കിൽ അതിലെ ഹൗഡിനി ആണ് ഇന്ത്യൻ ആർമി. എന്നാൽ ആ ജലവിദ്യയിലെ ഏറ്റവും വിദഗ്‌ദ്ധരെയാണ് moutain rats എന്ന് പേരിട്ട് വിളിക്കുന്ന 9 പാര സ്‌പെഷ്യൽ ഫോഴ്സസ് ഓപറേറ്റീവ്സ്. ആ ടീമിനെ നയിച്ച് കൊണ്ട് അഗ്നിക്കിരക്കിയ കെട്ടിടത്തിന്റെ മുകളിൽ വന്നിറങ്ങിയ ടീമിനെ നയിക്കുന്ന അവരുടെ ക്യാപ്റ്റന്റെ പേരാണ് തുഷാർ മഹാജൻ. മതം പഠിച്ചു നിസ്കാര തഴമ്പുമായി ജിഹാദികളായി രൂപാന്തരം പ്രാപിച്ച് നിരവധി തീവ്രവാദി ക്യാമ്പുകളിൽ നുഴഞ്ഞു കയറുന്ന ധീരന്മാർ സേനയിലുണ്ടായിരുന്നു. അത്തരത്തിലൊരു “ചെകുത്താൻ മാലാഖ” ആയിരുന്നു ക്യാപ്റ്റൻ തുഷാർ.
ആ മാലാഖ കേവലം 27 വയസിൽ തന്റെ ജീവൻ നാടിന് വേണ്ടി ബാലിയർപ്പിച്ചു കടന്നു പോയി. പിന്നീട് രാജ്യം ശൗര്യ ചക്ര പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 27 വർഷം അവനെ ഊട്ടിയ, അവന്റെ ആഗ്രഹത്തിനായി ഒപ്പം നിന്ന മാതാപിതാക്കൾ രാഷ്‌ട്രപതിയുടെ കൈകളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ രാജ്യമൊന്നടങ്കം മിഴി നിറഞ്ഞു. ഇന്നും 9 പാരാ സ്‌പെഷ്യൽ ഫോഴ്‌സസിന്റെ തിലകക്കുറി ആയി എഴുതി ചേർക്കപ്പെട്ട പേരുകളിൽ ഒന്നാണ് ശൗര്യ ചക്ര ക്യാപ്റ്റൻ തുഷാർ മഹാജൻ എന്നത്. അകാലത്തിൽ പൊലിഞ്ഞ ധീരന് പ്രണാമം..