സ്വന്തം കുട്ടികളെ ചൂഷണം ചെയതതിന് പാരന്റിംഗ് യൂട്യൂബർക്ക് 60 വർഷം തടവ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള യൂട്യൂബ് വ്‌ലോഗർ റൂബി ഫ്രാങ്കെയും ബിസിനസ് പങ്കാളി ജോഡി ഹിൽഡെബ്രാൻഡിനുമാണ് ശിക്ഷിക്കപ്പെട്ടത്. പാരന്റ് ടിപ്പ് നൽകുന്ന വീഡിയോയാണ് ഇവർ പതിവായി നൽകിയത്.
ആറ് മക്കളുടെ അമ്മയായ റൂബി ഫ്രാങ്കെ കുട്ടികൾക്ക് ഭക്ഷണം, വെള്ളം, ഉറക്കം, വിനോദം എന്നിവയെല്ലാം നിഷേധിച്ചിരുന്നതായി കോടതി കണ്ടെത്തി. ഇരകളുടെ ജീവിത സാഹചര്യങ്ങളെ ‘തടങ്കൽപ്പാളയം പോലെ’ എന്നാണ് പ്രോസിക്യൂട്ടർ എറിക് ക്ലാർക്ക് വിശേഷിപ്പിച്ചത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നൽകാതെ മുറിയിൽ അടച്ചിടുന്നതും പതിവാണ്. ആറ് കുട്ടികളും ഗുരുതരമായ പോഷകാഹാര കുറവ് മൂലം ക്ഷീണിതരായിരുന്നു. കൂടാതെ കയർ കൊണ്ട് കെട്ടിയിട്ട പാടുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായും പോലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുട്ടികളിൽ മുതിർന്നയാൾ ജനൽ വഴി രക്ഷപ്പെട്ട് അയൽവാസിയോട് പോലീസ് സഹായം ആവശ്യപ്പെട്ടതൊടെയാണ് വിവരം പുറംലോകം അറിഞ്ഞത്. 13 വയസുകാരൻ ഈ ധൈര്യം കാണിച്ചിരുന്നില്ലെങ്കിൽ എത്രനാൾ കുഞ്ഞുങ്ങൾ ജീവിച്ചിരിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
കുറ്റസമ്മതം നടത്തിയ റൂബി കോടതിൽ പൊട്ടിക്കരഞ്ഞുവെന്ന് ഇൻഡിപെൻഡഡ് റിപ്പോർട്ട് ചെയ്തു. തന്റെ കുട്ടികളോട് ക്ഷമാപണം നടത്തിയ അവർ ‘ഇരുട്ടാണ് വെളിച്ചമെന്നും ശരി തെറ്റാണെന്നും താൻ വിശ്വസിച്ചുവന്നും കോടതി മുമ്പാകെ പറഞ്ഞു.