ന്യൂഡൽഹി: രാജ്യത്തെ കണ്ടന്റ് ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ 110-മത് എപ്പിസോഡിലാണ് സമൂഹമാദ്ധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. സിനിമ, കായിക രംഗത്തുള്ളവരും യൂട്യൂബ് ഇൻഫ്ളുവൻസേഴ്സും കന്നിവോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രചോദിപ്പിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലെ പ്രധാന പരാമർശങ്ങൾ
*രാജ്യത്തെ പ്രാദേശിക ഭാഷകൾ സംരക്ഷിക്കണം. ജമ്മു കശ്മീരിലെ ഗന്ധർബാലിൽ നിന്നുള്ള മുഹമ്മദ് മൻഷാജി കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഗോജ്രി ഭാഷ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. അരുണാചൽ പ്രദേശിലെ തിരപ്പിലെ സ്വദേശിയായ അദ്ധ്യാപകൻ ബൻവാങ് ലോസു ജി വാഞ്ചോ ഭാഷയുടെ പ്രചരണത്തിന് മികച്ച സംഭാവനകളാണ് നൽകിയത്.
*കന്നുകാലി വളർത്തലിൽ ആടുവളർത്തലും ഉൾപ്പെടുന്നു. രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾ ആടുവളർത്തലിലൂടെയാണ് ഉപജീവനമാർഗം നയിക്കുന്നത്. ഒഡീഷയിലെ കലഹണ്ടിയിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗമാണ് ആടുവളർത്തൽ.
*മാർച്ച് 3 നാണ് ലോക വന്യജീവി ദിനം. വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ലോക വന്യജീവി ദിനമെന്ന പ്രമേയത്തിനാണ് ഇക്കൊല്ലത്തെ ഡിജിറ്റൽ ഇന്നോവേഷന് മുൻഗണന നൽകിയിരിക്കുന്നത്.
*കേന്ദ്രസർക്കാരിന്റെ ശ്രമഫലമായി രാജ്യത്ത് കടുവകളുടെ എണ്ണം വർദ്ധിച്ചു. മഹാരാഷ്‌ട്രയിലെ ചന്ദ്രാപൂകർ കടുവാ സങ്കേതത്തിലെ കടുവകളുടെ എണ്ണം 250 കവിഞ്ഞു.
* ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനി ‘ബഗീര’, ‘ഗരുഡ’ എന്നീ പേരുകളിൽ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്. ‘ബഗീര’ ആപ്പ് ഉപയോഗിച്ച്, ജംഗിൾ സഫാരി നടത്തുന്ന വാഹനങ്ങളുടെ വേഗതയും മറ്റ് പ്രവർത്തനങ്ങളും നിരീക്ഷിക്കാനാകും.
* ഉത്തരാഖണ്ഡിലെ റൂർക്കിയിലെ റോട്ടർ പ്രിസിഷൻ ഗ്രൂപ്പുകൾ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഒരു ഡ്രോൺ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കെൻ നദിയിലെ ചീങ്കണ്ണികളെ കണ്ടെത്താൻ സഹായിക്കുന്ന ഡ്രോണാണിത്.
* മൊബൈൽ ഫോണുള്ള ഏതൊരു വ്യക്തിയും ഇന്ന് കണ്ടന്റ് ക്രിയേറ്റർമാരായി മാറിയിരിക്കുന്നു. നിരവധി യുവാക്കളാണ് യാത്ര, ഭക്ഷണം, ഫാഷൻ സിനിമ മുതലായ വിവിധ വിഷയങ്ങളിൽ കണ്ടന്റുകൾ സൃഷ്ടിക്കുന്നത്. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ്’ എന്ന പേരിൽ ഒരു മത്സരം ആരംഭിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.
*മാർച്ച് 8 ന് രാജ്യം വനിതാ ദിനം ആഘോഷിക്കും. ഭാരതത്തിന്റെ നാരീശക്തി എല്ലാമേഖലയിലും പുരോഗതി കൈവരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ നിന്നുൾപ്പെടെയുള്ള സ്ത്രീകൾ ഡ്രോണുകൾ പറത്തുകയാണ്.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് മാസം മൻ കി ബാത് ഉണ്ടാകില്ല. പക്ഷേ രാജ്യത്തിന്റെ നേട്ടങ്ങൾ അതിലൂടെ അവസാനിക്കില്ല. മൻ കി ബാത് എന്ന ഹാഷ്ടാഗിൽ നിങ്ങളെല്ലാവരും രാജ്യം കൈവരിച്ച പുരോഗതി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും ഞാൻ നിങ്ങളുടെ അഭ്യർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.