സഹാറൻപൂർ ; ദാറുൽ ഉലൂമുന്റെ ‘ഗസ്‌വ-ഇ-ഹിന്ദ്’ എന്ന ഫത്‌വയ്‌ക്കെതിരെ കേസെടുക്കാൻ പോലീസ് . ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഡിഎമ്മിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഒപ്പം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇപ്പോൾ, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) ദാറൂൽ ഉലൂമിനെതിരെ നടപടിയെടുക്കാൻ സഹാറൻപൂർ പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസും അയച്ചു. ഈ മദ്രസ ഇന്ത്യയിലെ കുട്ടികൾക്ക് ദേശവിരുദ്ധ പരിശീലനം നൽകുന്നുവെന്ന് എൻസിപിസിആർ നോട്ടീസിൽ പറയുന്നു. ഇത് ഇസ്ലാമിക മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കും. കുട്ടികളിൽ രാജ്യത്തോടുള്ള വെറുപ്പ് വളരും. കുട്ടികളെ അനാവശ്യമായി ഉപദ്രവിക്കുകയോ ശാരീരിക വേദന ഉണ്ടാക്കുകയോ ചെയ്യുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 ന്റെ ലംഘനമാണെന്നും കമ്മീഷൻ പറഞ്ഞു.
എന്നാൽ ദാറുൽ ഉലൂം ഇപ്പോഴും ഫത്വയിൽ ഉറച്ചുനിൽക്കുകയാണ് . ഫത്‌വയുടെ കാര്യത്തിൽ ഭാവിയിൽ എന്തെങ്കിലും നടപടിയുണ്ടായാൽ അതിന് നിയമപരമായി മറുപടി നൽകുമെന്ന് ദാറുൽ ഉലൂമിലെ മൊഹ്തമിം മുഫ്തി അബുൽ ഖാസിം നൗമാനി പറഞ്ഞു.
ഈ ഫത്വ ശരിയാണെന്നും ഇതിനെതിരെ എന്തെങ്കിലും നടപടിയുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ദാറുൽ ഉലൂം അറിയിച്ചു.
ഉപഭൂഖണ്ഡത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അധിനിവേശത്തെ കുറിച്ച് ഹദീസിൽ പറയുന്നുണ്ടോ? ഈ യുദ്ധത്തിൽ രക്തസാക്ഷിത്വം വരിക്കുന്നവൻ മഹാരക്തസാക്ഷി എന്നു വിളിക്കപ്പെടുമോ ? ഗാസി ആകുന്നവൻ സ്വർഗത്തിലായിരിക്കുമോ ? എന്നീ ചോദ്യങ്ങൾക്ക് മറുപടിയായാണ് ദാറുൽ ഉലൂം ഫത്വ പുറപ്പെടുവിച്ചത് . ഇതിൽ ഹസ്രത്ത് അബു ഹുറൈറയുടെ ഹദീസിനെ പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു – “ഇന്ത്യയെ ആക്രമിക്കുമെന്ന് അള്ളാഹുവിന്റെ ദൂതൻ വാഗ്ദാനം ചെയ്തിരുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അതിനായി എന്നെയും എന്റെ സ്വത്തും ത്യജിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ ഏറ്റവും വലിയ രക്തസാക്ഷിയാകും.‘ .
ഇത് ഇന്ത്യക്കെതിരെയുള്ള പ്രസ്താവനയാണെന്നും വിമർശനമുണ്ട് .ഈ ഫത്വയ്‌ക്ക് ഒമ്പത് വർഷം പഴക്കമുണ്ടെന്ന് ദാറുൽ ഉലൂം പറഞ്ഞു. 2015ലാണ് ഈ ഫത്‌വ നൽകിയത്. ഈ വിഷയത്തിൽ ഫത്‌വ നീക്കം ചെയ്യുകയോ വെബ്‌സൈറ്റ് പൂട്ടുകയോ ചെയ്യില്ലെന്നാണ് ദാറുൽ ഉലൂം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.