ന്യൂഡൽഹി : യൂണിഫോം ധരിക്കാതെ നിഖാബും ധരിച്ചെത്തിയ വിദ്യാർത്ഥിയെ വീട്ടിലേയ്ക്ക് തന്നെ മടക്കി അയച്ച് സ്കൂൾ അധികൃതർ . പോർഡെനോണിലെ സ്കൂളിലാണ് വിദ്യാർത്ഥി നിഖാബ് ധരിച്ചെത്തിയത് . ആഫ്രിക്കൻ വംശജരായ മുസ്ലീം കുടുംബത്തിലേതാണ് പെൺകുട്ടി.
സംഭവത്തിൽ സ്‌കൂൾ അന്വേഷണം ആരംഭിക്കുകയും സ്‌കൂൾ പ്രിൻസിപ്പൽമാരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രിയുലി മാർക്കോ ഡ്രെയോസ്റ്റോയിലെ സെനറ്ററും ലീഗിന്റെ സെക്രട്ടറിയും നൽകിയ പരാതിയോടെ കേസ് സെനറ്റിലുമെത്തി.
“10 വയസ്സുള്ള പെൺകുട്ടിയെ മുഖം മുഴുവൻ മറച്ചുകൊണ്ട് സ്കൂളിൽ പോകാൻ നിർബന്ധിക്കുന്നത് അംഗീകരിക്കാനാവില്ല, ഇത് പൊതുവായ അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണ്. നിരപരാധികളായ പെൺകുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന മതമൗലികവാദം തെറ്റാണ്.”- അധികൃതർ വ്യക്തമാക്കി.