ഹിന്ദുവും ക്രിസ്ത്യാനിയും പരിഗണിക്കപ്പെടുന്നു; എന്തുകൊണ്ട് മുസ്ലീങ്ങളില്ല ? മറുപടിയുമായി അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുവും ക്രിസ്ത്യാനിയും പരിഗണിക്കപ്പെടുന്നു; എന്തുകൊണ്ട് മുസ്ലീങ്ങളില്ല ? മറുപടിയുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൗരത്വനിയമപ്രകാരം പാഴ്സികളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുൾപ്പടെ ആറ് മതവിഭാ​ഗങ്ങൾ പരി​ഗണിക്കപ്പെടുന്നു. എന്നാൽ എന്തുകൊണ്ട് മുസ്ലീം വിഭാ​ഗത്തിലുള്ളവർ ഇക്കൂട്ടത്തിലില്ല. സിഎഎ നടപ്പിലാക്കിയത് മുതൽ ഉയർന്നുകേൾക്കുന്ന ചോദ്യമാണിത്. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

ബ്രിട്ടീഷ് ഭരണകാലത്തിന് പിന്നാലെ ഭാരതത്തെ വിഭജിച്ചതിനെ തുടർന്നുണ്ടായ കുടിയേറ്റ പ്രശ്നങ്ങളാണ് സിഎഎ നിയമത്തിന് ആധാരം. മതത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ വിഭജിച്ചത് എന്നതിനാൽ ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും മതത്തിന്റെ പേരിലുണ്ടായതാണ്. “ഭാരതത്തിന്റെ ഭാ​ഗമായിരുന്നവർക്കും മതപീഡനം അനുഭവിച്ചവർക്കും അഭയം നൽകുകയെന്നത് ഭാരതത്തിന്റെ ഉത്തരവാദിത്വമാണ്. വിഭജന സമയത്ത് പാകിസ്താനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്നത് 3.7 ശതമാനമായി കുറഞ്ഞു. അവരെല്ലാം എവിടേക്കാണ് പോയത്. അവരിൽ ഭൂരിഭാ​ഗം പേരും ഭാരതത്തിലേക്ക് എത്തിയില്ല. അവിടെ നിർബന്ധിത മതപരിവർത്തനത്തിന് അവർ വിധേയരായി. അവർ ചൂഷണം ചെയ്യപ്പെട്ടു, അപമാനിക്കപ്പെട്ടു, രണ്ടാംകിട പൗരന്മാരായി തരംതാഴപ്പെട്ടു. അവർ എങ്ങോട്ട് പോകും? നമ്മുടെ പാർലമെന്റോ രാഷ്‌ട്രീയ പാർട്ടികളോ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയോ?

1957ൽ ബം​ഗ്ലാദേശിലെ ഹിന്ദുക്കളുടെ ജനസംഖ്യ 22 ശതമാനമായിരുന്നു. 2011ൽ ഇത് പത്ത് ശതമാനമായി കുറഞ്ഞു. അവരെങ്ങോട്ടാണ് പോയത്. അഫ്​ഗാനിസ്ഥാനിൽ 1992ൽ രണ്ട് ലക്ഷത്തോളം സിഖുകാരും മുസ്ലീങ്ങളും ഉണ്ടായിരുന്നു. എന്നാൽ 500 പേരാണ് ഇന്ന് അവശേഷിക്കുന്നത്. മതപരമായ വിശ്വാസങ്ങൾ പ്രകാരം ജീവിക്കാനുള്ള അവകാശം അവർക്കില്ലേ? വിഭജനത്തിന് മുമ്പുള്ള ഭാരതത്തിന്റെ ഭാ​ഗമായിരുന്നു അവർ. അവർ നമ്മുടെ കൂടപ്പിറപ്പുകളാണ്.

ഷിയ, അഹമ്മദിയ വിഭാ​ഗത്തിലുൾപ്പെടുന്നവരെ ലോകം ഇന്നും മുസ്ലീങ്ങളായാണ് കണക്കാക്കുന്നത്. അവർ ഇപ്പോഴും മുസ്ലീം വിഭാ​ഗത്തിലുള്ളവരായി പരി​ഗണിക്കുന്നു. അവർക്ക് ഇന്ത്യൻ പൗരത്വം വേണമെങ്കിൽ അപേക്ഷിക്കാവുന്നതാണ്. നമ്മുടെ ഭരണഘടനയിൽ അതിനായി വ്യവസ്ഥയുണ്ട്. അവർ പൗരത്വത്തിനായി അപേക്ഷിച്ചാൽ അതും പരി​ഗണിക്കും. ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിശോധിച്ചതിന് ശേഷം അവർ യോ​ഗ്യരാണെന്ന് കണ്ടെത്തിയാൽ അവർക്കും ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നതിൽ സംശയമില്ല. സിഎഎ എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ, പ്രത്യേക നിയമമാണ്. – അമിത് ഷാ വ്യക്തമാക്കി.

Tags: CAAAmit Shahcaa 2024
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies