ന്യൂഡൽഹി: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിൽ അഭിപ്രായ പ്രകടനവുമായി താലിബാൻ. ദോഹയിലെ താലിബാന്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീനാണ് ‘ അത്തരത്തിലുള്ള ഏതൊരു നിയമവും “മതം പരിഗണിക്കാതെ” എല്ലാവർക്കും വേണ്ടിയായിരിക്കണമെന്ന ‘ പ്രസ്താവനയുമായി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിൽ ന്യൂനപക്ഷ പീഡനമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് മുസ്ലീങ്ങളായാലും ഹിന്ദുക്കളായാലും സിഖുകാരായാലും എല്ലാവർക്കും ബാധകമാകണം.അവരുടെ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയുള്ളതായിരിക്കണം നിയമം – ഷഹീൻ പറഞ്ഞു.
അതേസമയം, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സിഖുകാരെയും ഹിന്ദുക്കളെയും ഉപദ്രവിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയിലെ താലിബാന്റെ നിയുക്ത സ്ഥിരം പ്രതിനിധി കൂടിയായ ഷഹീൻ അവകാശപ്പെട്ടു.
“സിഖുകാരെയും ഹിന്ദുക്കളെയും പോലുള്ള ന്യൂനപക്ഷങ്ങൾ അഫ്ഗാനിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്നില്ല. അവർക്ക് അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, നിയമത്തിന്റെ മുന്നിൽ എനിക്കുള്ള അതേ അവകാശമുണ്ട്,” ഷഹീൻ പറഞ്ഞു.
“ഇന്ത്യയിലെ ന്യൂനപക്ഷത്തിനും അതുപോലെയുള്ള കാര്യങ്ങൾ ലഭിക്കണം. അത് ഞാൻ പ്രതീക്ഷിക്കുന്നു, അതായത്. അഫ്ഗാനിസ്ഥാനിൽ ഹിന്ദുക്കളും സിഖുകാരും പീഡിപ്പിക്കപ്പെടാത്തതുപോലെ ഇന്ത്യയിൽ മുസ്ലീങ്ങളും പീഡിപ്പിക്കപ്പെടരുത് – എന്നാണ് ഷഹീന്റെ പ്രസ്താവന.
പൗരത്വ ഭേദഗതി
നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്, പാകിസ്താന് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും.