മുംബൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയിട്ടും എങ്ങുമെത്താതെ ഇൻഡി മുന്നണിയിലെ സീറ്റ് വിഭജനം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും മഹാരാഷ്ട്രയിൽ എംവിഎ സഖ്യകക്ഷികൾക്കിടയിൽ സീറ്റ് വിഭജന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്നലെ ഇത് സംബന്ധിച്ച് അന്തിമധാരണയിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് മഹാരാഷ്ട്രയിലാണ്. മുന്നണിയിൽ മൂന്നു വീതം പ്രധാന പാര്‍ട്ടികള്‍ ഉള്ളതിനാല്‍ ആകെയുള്ള 48 സീറ്റ് എങ്ങനെ വിഭജിക്കുമെന്ന തര്‍ക്കം തുടരുകയാണ്. പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയ്ക്കും ഇവര്‍ സീറ്റ് നൽകാമെന്നു വാഗ്ദാനവും നൽകിയിരുന്നു. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.