തിരുവനന്തപുരം: മോസ്കോയിൽ തീവ്രവാദ ആക്രമണത്തിന് ഇരയാവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് പിസി ജോർജ്ജ്. മോസ്കോയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ അപലപിക്കാൻ കേരളത്തിലെ രാഷ്ട്രീയ കോമരങ്ങൾ ഇതുവരെയും തയ്യാറായിട്ടില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു. തുർക്കിയിലും ഗാസയിലും ആക്രമണങ്ങൾ നടക്കുമ്പോൾ മാത്രമാണ് കേരളത്തിൽ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു പി സി ജോർജ്ജിന്റെ പ്രതികരണം.
‘തുർക്കിയിലും ഗാസയിലും ആക്രമണങ്ങൾ നടക്കുമ്പോൾ കേരളത്തിൽ ഐക്യദാർഢ്യ സമ്മേളനങ്ങൾ . ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തിയപ്പോൾ പോരാളികളുടെ ചെറുത്തു നിൽപ്പാണ് എന്ന് പറഞ്ഞു ആഘോഷിച്ചവർ .
ഇസ്രായേൽ പ്രത്യാക്രമണം നടത്തിയപ്പോൾ കേരളത്തിൽ ഓടി നടന്നു ഹമാസ് ഐക്യദാർഢ്യ സമ്മേളനം നടത്തിയ രാഷ്‌ട്രീയ കോമരങ്ങൾ മോസ്കോയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ അപലപിക്കാനോ കൊല്ലപ്പെട്ടവർക്കു ആദരാഞ്ജലികൾ അർപ്പിക്കാനോ ഇതേവരെ തയ്യാറായിട്ടില്ല .
കേരളത്തിന്റെ പുകൾപെറ്റ മതേതരത്വം വെറും കപട സെലെക്ടിവ് മതേതരത്വം മാത്രമാണ് . ഇത് ഇനിയും ഞാൻ ഉറക്കെ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കും. മോസ്കോയിൽ തീവ്രവാദ ആക്രമണത്തിന് ഇരയാവർക്കും അവരുടെ കുടുംബങ്ങൾക്കും എന്‍റെ ഐക്യദാർഢ്യം.’- പി സി ജോർജ് കുറിച്ചു.