തൃശൂർ: തൃശൂർ ലത്തീൻ പള്ളിയിലെ ഓശാന പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുത്ത് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. രാവിലെ തന്നെ പള്ളിയിലെത്തിയ അദ്ദേഹം പ്രദക്ഷിണത്തിൽ വിശ്വാസികൾക്കൊപ്പം പങ്കെടുത്തു. കുരുത്തോലയുമേന്തി പ്രദക്ഷിണത്തിൽ പങ്കെടുത്ത വിശ്വാസികളോട് കുശലാന്വേഷണം നടത്തിയ അദ്ദേഹം വിശ്വാസികളോട് ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു.
ലത്തീൻ ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലും ആദ്യാവസാനം അദ്ദേഹം പങ്കുചേർന്നു. മാദ്ധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പ്രാർത്ഥനയിൽ പങ്കെടുക്കാൻ വന്നതാണെന്നും ഈ സമയത്ത് പ്രതികരണമില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വിശ്വാസികൾക്കും പുരോഹിതർക്കും അദ്ദേഹം ഓശാന പെരുന്നാൾ ആശംസകൾ നേർന്ന ശേഷമാണ് മടങ്ങിയത്.
സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. രാവിലെ ലത്തീൻ പള്ളിയിലും അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം ചെയ്ത സേവനങ്ങൾ എണ്ണിപ്പറഞ്ഞാണ് ആളുകൾ സ്വീകരിക്കുന്നത്. രാജ്യസഭാ എംപിയായിരിക്കെയും അല്ലാതെയും തൃശൂരിന്റെ വികസനത്തിൽ വലിയ ഇടപെടലുകളാണ് സുരേഷ് ഗോപി നടത്തിയിരുന്നത്.