എസ്എഫ്ഐ ശവക്കൂനയൊരുക്കി പടിയിറക്കിയ അദ്ധ്യാപിക; വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ; ആലത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടിഎൻ സരസു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്ഐ ശവക്കൂനയൊരുക്കി പടിയിറക്കിയ അദ്ധ്യാപിക; വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ; ആലത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടിഎൻ സരസു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 10:52 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി മാറുകയാണ് ആലത്തൂർ. എൻഡിഎ സ്ഥാനാർത്ഥിയായി വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടിഎൻ സരസു കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദി ഒരുങ്ങുന്നത്. സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമ്യ ഹരിദാസും സംസ്ഥാന മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ രാധാകൃഷ്ണനും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് എൻഡിഎയും ഏറ്റവും കരുത്തുറ്റ സ്ഥാനാർത്ഥിയെ തന്നെ മണ്ഡലത്തിൽ അവതരിപ്പിക്കുന്നത്.

അധികം ആർക്കും സുപരിചിത അല്ലെങ്കിലും കുറച്ച് വർഷങ്ങൾക്ക് പിന്നിലേക്ക് പോയാൽ വ്യക്തമായി ഓർത്തെടുക്കാൻ സാധിക്കും ഡോ.ടി.എൻ സരസു ആരാണെന്ന്. കാരണം, സ്വന്തം വീടുപോലെ കോളേജിനെയും മക്കളെ പോലെ വിദ്യാർത്ഥികളെയും സ്നേഹിച്ച ഒരു അദ്ധ്യാപികയായിരുന്നു ടി.എൻ സരസു. വിക്ടോറിയക്ക് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടും ഒടുവിൽ എസ്എഫ്ഐ എന്ന സംഘടനയുടെ നേതൃത്വത്തിൽ ശവക്കല്ലറയൊരുക്കി യാത്രയാക്കിയ മുൻ പ്രിൻസിപ്പലാണ് ഡോ.ടി.എൻ.സരസു.

26 വർഷത്തെ അദ്ധ്യാപന ജീവിതത്തിനിടയിൽ വിദ്യാർത്ഥികളുടെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു സരസു ടീച്ചർ ഓരോ ദിവസവും മാറ്റി വച്ചത്. എന്നാൽ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന സരസുവിന്റെ യാത്രയയപ്പ് ദിവസം എസ്.എഫ്.ഐ പ്രതീകാത്മക ശവക്കല്ലറ ഒരുക്കി റീത്തായിരുന്നു വച്ചത്. സംഭവ ദിവസം രാവിലെ ഭർത്താവുമൊത്ത് കാറിൽ കോളേജിലെത്തിയപ്പോൾ ഗെയ്റ്റിന് സമീപം ശവകല്ലറയും റീത്തുമാണ് കണ്ടത്. തനിക്ക് വേണ്ടി തീർത്ത കല്ലറ കണ്ട് തകർന്ന് ഓഫീസിൽ കയറിയ ടീച്ചർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും അത് നശിപ്പിച്ചിരുന്നു.

ടീച്ചറുടെ ചെറുപ്പവും വാർദ്ധക്യവുമെല്ലാം വിക്ടോറിയക്ക് വേണ്ടിയായിരുന്നു ചിലവഴിച്ചത്. നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും എനിക്ക് ചെയ്യാന്‍ പറ്റുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ചെയ്തു. എന്നാൽ, . ചെയ്ത പ്രവര്‍ത്തികള്‍ക്കെല്ലാം അവസാനം ലഭിച്ചത് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ ശവക്കൂനയായിരുന്നു. ആ സംഭവത്തെക്കുറിച്ച് ടീച്ചറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 2016 മാർച്ച് 31-നായിരുന്നു ഡോ.ടി.എൻ.സരസു കോളേജിൽ നിന്നും വിരമിച്ചത്.

അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും പെരുമാറേണ്ട രീതിപോലും മറന്നാണ് എസ്എഫ്ഐ അന്ന് ടീച്ചറോടും പ്രതികരിച്ചത്. 2019 ജൂലൈയിലാണ് ഡോ.ടി.എൻ സരസു ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചത്.

 

Tags: AALATHUR LOKSABHA MANDALAMDR. T. N Sarasu
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies