കൊച്ചി : ഇഡി സമൻസിനെ ചോദ്യം ചെയ്ത തോമസ് ഐസക്കിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ . ഏഴ് തവണയൊന്നും നോട്ടീസ് അയച്ച് പോകാതിരുന്നാൽ കുഴപ്പമില്ല. പക്ഷേ ഒൻപത് തവണ കഴിഞ്ഞാൽ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകുമെന്നാണ് ശ്രീജിത്ത് പണിക്കർ പറയുന്നത്
“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല. പക്ഷേ ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും. അനുഭവസ്ഥനാണ് പറയുന്നത്.” എന്ന് കെജ്രിവാൾ പറയുന്ന രീതിയിലാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് .
ഇഡി വിളിക്കുമ്പോൾ പോയില്ലെങ്കിലെന്താ മൂക്കിപ്പൊടിയാക്കുമോ? ഇവിടെ ആർക്കും ഇഡിയെ പേടിയില്ല, ഭീഷണിയൊക്കെ വടക്കേ ഇന്ത്യയിൽ പോയി നോക്കിയാൽ മതി എന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. മസാല ബോണ്ട് കേസിൽ വീണ്ടും ഇഡി സമൻസ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള പരാമർശം.
ഏപ്രിൽ രണ്ടിന് ഹാജരാകണമെന്നാണ് ഇഡി സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ആറ് തവണ ഇഡി സമൻസ് അയച്ചിട്ടും തോമസ് ഐസക്ക് ഹാജരായിരുന്നില്ല.ഇപ്പോൾ എന്തിനാണ് തന്നെ ഇഡി വിളിപ്പിച്ചിരിക്കുന്നതെന്ന് മനസിലായിട്ടില്ല. ഇത് പൂർണമായും രാഷ്ട്രീയപ്രേരിതമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ദുഷ്പ്രചരണം നടത്താനാണ് പലരും ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.