അബുദാബി : ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് നൽകിയ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിൽ ഒരു മാസത്തിനുള്ളിൽ ദർശനത്തിനെത്തിയത് 3.5 ലക്ഷത്തിലധികം ഭക്തർ . “ആദ്യ മാസത്തിൽ, ഏകദേശം 350,000 ഭക്തർ ദർശനത്തിനായി ഉണ്ടായിരുന്നു, അവരിൽ 50,000 പേർ ഓരോ വാരാന്ത്യത്തിലും (ശനി-ഞായർ) ദർശനം നടത്തി .
തിങ്കളാഴ്ചകളിൽ മന്ദിർ സ്വകാര്യ പ്രാർത്ഥനകൾ നടത്തുകയും അടച്ചിരിക്കുകയും ചെയ്യുന്നു അതായത് മാർച്ചിലെ 31 വരെയുള്ള ദിവസങ്ങളിൽ 27 ദിവസത്തേക്ക് മാത്രമേ സമുച്ചയത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ, ”ക്ഷേത്രം അധികൃതർ വ്യക്തമാക്കി .
“ചൊവ്വ മുതൽ ഞായർ വരെ എല്ലാ ദിവസവും വൈകുന്നേരം 7.30 ന് സ്വാമിനാരായണ ഘട്ടിന്റെ തീരത്ത് ഗംഗാ ആരതി നടത്തപ്പെടുന്നു, ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ഗംഗ, യമുനാ നദികളിൽ നിന്നുള്ള പുണ്യജലം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത് ,” അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് 700 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിച്ചത് .
ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ വരാൻ വാരാന്ത്യങ്ങളിൽ നഗരത്തിൽ നിന്നുള്ള പൊതു ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട് . 18 ലക്ഷം ഇഷ്ടികകളും 1.8 ലക്ഷം ക്യുബിക് മീറ്റർ മണൽക്കല്ലും ഉപയോഗിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഫെബ്രുവരി 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം തുറന്ന് നൽകിയത്.