ചെന്നൈ: വിമാനയാത്രക്കിടയിൽ പതിനഞ്ചുവയസുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതിയിൽ 31 കാരനായ യുവാവ് അറസ്റ്റിൽ. അയർലൻഡിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ചെന്നൈ സ്വദേശിയാണ് അറസ്റ്റിലായത്. ലണ്ടനിൽ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
വിമാനത്തിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ച പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. യാത്രക്കിടയിൽ ലൈംഗികാതിക്രമം നേരിട്ടപ്പോൾ പെൺക്കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടർന്ന്, മാതാപിതാക്കൾ ക്യാബിന് ക്രൂവിനെയും വിവരമറിയിച്ചു. ചെന്നൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന്, പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ്, അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.