അയോദ്ധ്യ : രാമനവമി ദിനത്തിൽ രാമജന്മഭൂമിയെ അലങ്കരിക്കാൻ പൂക്കൾ എത്തുന്നത് വിദേശരാജ്യങ്ങളിൽ നിന്ന് . തായ് ലാൻഡിൽ നിന്നും ,മലേഷ്യയിൽ നിന്നുമാണ് ഓർക്കിഡുകൾ, ആന്തൂറിയം, അൽക്കോണിയ എന്നിവ എത്തുന്നത് .
കൊൽക്കത്തയിൽ നിന്ന് ട്യൂബ്റോസ്, ജമന്തി, ഡൽഹിയിൽ നിന്നും പനിനീർ പൂക്കൾ എന്നിവയും അയോദ്ധ്യയിൽ എത്തിയിരുന്നു . രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള പൂക്കൾക്ക് നേരത്തേ തന്നെ ഓർഡർ ചെയ്തിരുന്നു . 350 ഓളം കരകൗശല തൊഴിലാളികൾ രാവും പകലും അലങ്കാരപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നു.
സന്ദർശകരെ സ്വീകരിക്കാൻ പൂക്കളുടെ കവാടങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊടും ചൂടായതിനാൽ ഇവ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പ്രാണ പ്രതിഷ്ഠാ വേളയിൽ ക്ഷേത്രം പൂക്കളാൽ അലങ്കരിച്ചത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു . അതുപോലെ തന്നെ ഇത്തവണയും അലങ്കാരങ്ങൾ നടക്കുന്നുണ്ട്. ജന്മഭൂമി പാതയും പൂക്കളാൽ അലങ്കരിച്ചു .
അതേസമയം കഴിഞ്ഞ ദിവസം അയോദ്ധ്യയിലെ കുൽദേവി ബാദി ദേവകാളി ക്ഷേത്രത്തിലും ഭക്തരുടെ പ്രവാഹമായിരുന്നു. വനത്തിലേക്ക് പോകുന്നതിന് മുമ്പും ലങ്ക കീഴടക്കിയ ശേഷവും അയോദ്ധ്യയിലേക്ക് മടങ്ങിയതിനുശേഷവും രാമൻ കുൽദേവിയെ ഇവിടെ ആരാധിച്ചുവെന്നാണ് വിശ്വാസം . സൂര്യവംശിയായ മഹാരാജ് രഘുവാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവിടെ മഹാകാളിയെയും, മഹാലക്ഷ്മിയെയും മഹാ സരസ്വതിയെയും ഒരേ പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു .