ശ്രീനഗർ : മതഭീകരരുടെ ഭീഷണികളോ, വെല്ലുവിളികളോ ഇല്ലാത്ത കശ്മീരിൽ സമാധാനപരമായി കശ്മീരി പണ്ഡിറ്റുകളുടെ രാമനവമി ഘോഷയാത്ര . നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളും വർണ്ണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും , പ്രത്യേക പൂജൾ നടക്കുകയും ചെയ്തു . കശ്മീരി പണ്ഡിറ്റുകൾ ശ്രീനഗറിൽ ശോഭാ യാത്രയും നടത്തി.
ശ്രീനഗറിലെ ടാങ്കിപ്പോരയിലെ കത്‌ലേശ്വര് ക്ഷേത്രത്തിൽ നിന്ന് പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ ഒരു സംഘം കുട്ടികളുമായി പുറപ്പെട്ട ഘോഷയാത്ര ഹബ്ബക്കടൽ, ഗണപതിയാർ, ബാർബർ ഷാ, റീഗൽ ചൗക്ക്, ലാൽചൗക്ക്, ഹരി സിംഗ് ഹൈ സ്ട്രീറ്റ്, ജഹാംഗീർ ചൗക്ക് എന്നീ റോഡുകളിലൂടെ കടന്നുപോയി. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഇവിടങ്ങളിൽ ഒരുക്കിയിരുന്നു.
ബംഗാളിലടക്കം രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ അക്രമങ്ങൾ നടന്നെങ്കിലും ഹരേ രാമ , ജയ് ശ്രീറാം വിളികൾ മുഴക്കി ജമ്മു കശ്മീരിൽ നടന്ന ഘോഷയാത്രയ്‌ക്ക് നേരെ വിരൽ അനക്കാൻ പോലും മതഭീകരർ മുതിർന്നില്ല . പഴയ നഗരത്തിലെ സൈന്ദർ മൊഹല്ലയിൽ നിന്ന് ആരംഭിച്ച് തങ്കിപ്പോരയിൽ സമാപിച്ച പ്രധാന ശോഭയാത്രയിൽ നിരവധി ജനങ്ങൾ പങ്കെടുത്തു.
“ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന് നിർത്തി വച്ചിരുന്നതാണ് ഇതൊക്കെ , ഇപ്പോൾ വീണ്ടും ആരംഭിച്ചു “ എന്നാണ് കശ്മീരി പണ്ഡിറ്റുകൾ പറഞ്ഞത് .ഘോഷയാത്ര നടത്തുന്നതിന് പിന്തുണച്ചതിന് കശ്മീരി മുസ്ലീങ്ങളോടും കശ്മീർ പണ്ഡിറ്റുകൾ നന്ദി അറിയിച്ചു.