വയനാട്: കേരളത്തിലെ ലോക്സഭാ തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ രാഹുലിന്റെ മണ്ഡലായ വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി. പാർട്ടിയെ വെട്ടിലാക്കി ജില്ലാ നേതാവ് ബിജെപിയിൽ ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറി പിഎം സുധാകരനാണ് ബിജെപിയിൽ ചേർന്നത്. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് സുധാകരൻ പാർട്ടി അംഗത്വം സ്വീകരിച്ചത്.
രാഹുൽഗാന്ധി അപ്രാപ്യനായ നേതാവെന്ന് സുധാകരൻ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ജനങ്ങളോട് ഒരിക്കൽ പോലും തുറന്ന് സംസാരിക്കാൻ മെനക്കെടാത്ത നേതാവാണ് രാഹുലെന്നും അഞ്ച് വർഷത്തിനിടയിൽ രാഹുലിന്റേതായി ഒരു പദ്ധതി പോലുമുണ്ടായില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വയനാട്ടിൽ കോൺഗ്രസ് നടത്തിയ റോഡ്ഷോ ഉൾപ്പടെ പരാജയമായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൂടുതൽ പ്രവർത്തകർ ഇനിയും ബിജെപിയിൽ ചേരും. അതിൽ മുതിർന്ന നേതാക്കന്മാരും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.