തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിൽ വീട്ടിൽവച്ചു വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ 3 പേർ മരിച്ചു. കോട്ടയം പാലാ കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ.രാമൻ നായർ (99), തിരുവനന്തപുരം വെള്ളനാട് നീരാഴി തങ്ക ഭവനിൽ പി.കെ.തങ്കപ്പൻ (85), അരിക്കുളം കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം (87) എന്നിവരാണു മരിച്ചത് .
ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാമൻനായർ വോട്ട് ചെയ്തത്. 15 മിനിറ്റ് കഴിഞ്ഞ്, ഉദ്യോഗസ്ഥർ ഇറങ്ങിയ ഉടൻ പരിചരിക്കാനായി എത്തിയ കൊഴുവനാൽ പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു മരണം. സംസ്കാരം ഇന്നു രാവിലെ 10നു കൊച്ചുമകൻ ദയൻ എറയണ്ണൂരിന്റെ വസതിയിൽ.
ഇന്നലെ രാവിലെ 11 നു ഉദ്യോഗസ്ഥർ വീട്ടിലെത്തി തങ്കപ്പന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ 10 മിനിറ്റ് കഴിഞ്ഞപ്പോൾ തങ്കപ്പനും മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എസ്.തങ്കമണി.
ഇന്നലെ വൈകിട്ടു 4 മണിയോടെയാണ് കുഞ്ഞിമാണിക്യം വോട്ടു ചെയ്തത്. 7 മണിയോടെ മരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജാനകി, രാമകൃഷ്ണൻ, ഗണേശൻ, രാധ, ബാബു.