ന്യുഡൽഹി: ലോകഭൗമദിനത്തിൽ ഭൂമിയുടെ നല്ല ഭാവിക്കായി പ്രകൃതിയെ പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചാവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭൂമി നമ്മുടെ മാതാവായതിനാൽ പ്രകൃതിയിൽ നിന്ന് എത്രമാത്രം നേടിയോ അത്രയും തിരികെ നൽകാൻ നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിലെ വീഡിയോ പോസ്റ്റിൽ പറയുന്നു.
“ഭൗമദിനത്തിൽ, പ്രകൃതിയെ പരിപോഷിപ്പിക്കാനുള്ള പ്രതിബദ്ധത ഊന്നിപ്പറയുന്നു, അതുവഴി നമ്മുടെ ഗ്രഹത്തിന് മികച്ച ഭാവി ലഭിക്കും,” പ്രധാനമന്ത്രി പറഞ്ഞു.
“ഈ ഭൂമി നമ്മുടെ അമ്മയാണ്. പ്രകൃതിയിൽ നിന്ന് നമ്മൾ എന്ത് നേടുന്നുവോ അത് തിരികെ നൽകാൻ ശ്രമിക്കണമെന്ന് നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നു, അങ്ങനെ ഇന്ത്യ ഈ ലോകത്തിന് ഒരു പുതിയ പാത കാണിച്ചുകൊടുത്തു. ഈ പാത പിന്തുടരുന്നതിലൂടെ നമുക്ക് പരിസ്ഥിതിയെ വളരെയധികം സഹായിക്കാനാകും. ഈ പാത ജീവിത ദൗത്യം ആയിരിക്കണം. നമ്മുടെ ജീവിതരീതി തന്നെ പരിസ്ഥിതിക്ക് വേണ്ടിയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ നമ്മുടെ പുരാതന പാരമ്പര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അത് നാം സ്വാശ്രയ ഇന്ത്യയുടെ ശക്തിയാക്കുന്നു. ജലത്തിന്റെയും കാലാവസ്ഥയുടെയും ഭൂമിയുടെയും സന്തുലിതാവസ്ഥ കൈവരിക്കാൻ രാജ്യത്തെ ഓരോ പൗരനും ഒരുമിച്ച് പരിശ്രമിക്കുമ്പോൾ മാത്രമേ വരും തലമുറകൾക്ക് സുരക്ഷിതമായ അന്തരീക്ഷം നൽകാൻ നമുക്ക് കഴിയൂ, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ഭൗമദിനത്തിന്റെ ആശയം “പ്ലാനറ്റ് വേഴ്സ്സ് പ്ലാസ്റ്റിക് ” എന്നാണ്.