കൊഹിമ: മയക്കുമരുന്നു മാഫിയ തലവനായ ഫാർമസിസ്റ്റിനെ നാഗാലാൻഡ് പോലീസ് പിടികൂടി. ദിമാപൂരിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഹസൻ ഉദ്ദീനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മെഡിക്കൽ ഷോപ്പിന്റെ മറവിൽ പോസ്റ്റ് ഓഫീസിൽ എത്തിയ എട്ട് കോടി വില വരുന്ന മോർഫിൻ ബംഗാൾ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ഹസൻ ഉദ്ദീനിലേക്ക് എത്തിച്ചത്. പോസ്റ്റ് ഓഫീസ് വഴി പ്രതി വിവിധ സംസ്ഥാനങ്ങളിലേക്ക് മോർഫിൻ പാഴ്‌സലുകൾ അയച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
നാഗാലാൻഡ് പൊലീസും ബംഗാൾ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഹസൻ ഉദ്ദീനെ പിടികൂടിയത്. ദിമാപൂരിലെ മുർഗി ബട്ടി പ്രദേശത്താണ് ഹസൻ ഉദ്ദീന്റെ മെഡിക്കൽ ഷോപ്പ് പ്രവർത്തിക്കുന്നത്. മ്യാൻമർ അതിർത്തിക്ക് സമീപമുള്ള ഇയാളുടെ കടയാണ് മയക്കുമരുന്നു മാഫിയയുടെ ആസ്ഥാനം. ഹസൻ ഉദ്ദീന്റെ സഹോദരൻ കമാൽ ഉദ്ദീനാണ് ശൃംഖലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങളിലാണ് പൊലീസ്.