മുംബൈ: ആകാശത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന എയർ ഇന്ത്യയുടെ ജംബോ ജെറ്റ് ബോയിംഗ് -747 വിമാനത്തിന് വികാര നിർഭരമായ വിടവാങ്ങൽ. കഴിഞ്ഞ ദിവസം മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ നിന്നാണ് അവസാന ടേക്ക് ഓഫ് നടത്തിയത്.
ഒരു കാലത്ത് രാഷ്ട്രപതി മുതൽ പ്രധാനമന്ത്രി വരെ ഈ വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത്. വിമാനത്തിന്റെ സേവനം അവസാനിപ്പിക്കുവെന്ന് എയർ ഇന്ത്യ എക്സ് സന്ദേശത്തിന് നിരവധി പേരാണ് പ്രതികരണം അറിയിക്കുന്നത്.
അത്യാധുനിക ആഢംബര വിമാനങ്ങളുടെ വരോവോടെയാണ് ബോയിംഗ്-747 ന്റെ പ്രസക്തി നഷ്ടപ്പെട്ടത്. ഒപ്പം ഇന്ധക്ഷമത കുറഞ്ഞതും പ്രധാന പോരായ്മയായിരുന്നു. എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നാല് ബോയിംഗ്- 747 വിമാനങ്ങളും യുഎസ് ആസ്ഥാനമായ വിമാന പാർട്സുകൾ വിൽക്കുന്ന കമ്പനിയാണ് വാങ്ങിയത്. 2022-ൽ വിമാനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. 2021ൽ യാത്രകൾ അവസാനിപ്പിച്ച വിമാനം മുംബൈ വിമാനത്താവളത്തിലാണ് സൂക്ഷിച്ചത്.
Today, we wave goodbye to the first of our last ‘Queen of the Skies’, the B747, departing Mumbai.
Thank you for an era of majestic flights. We’ll miss your iconic presence.
Credits – @CSMIA_Official#AirIndia #b747 #QueenOfTheSkies pic.twitter.com/W3M15eo5Nx
— Air India (@airindia) April 22, 2024
1971 ഏപ്രിലിലാണ് ബോയിംഗ്- 747 എയർ ഇന്ത്യയുടെ ഭാഗമാകുന്നത്.
16 ഫസ്റ്റ് ക്ലാസ് സീറ്റുകളും 40 ബിസിനസ് ക്ലാസ് സീറ്റുകളും ഇതിലുണ്ട്.
ആഢംബര വിമാനത്തിന്റെ ആദ്യ പറക്കൽ 1969 ഫെബ്രുവരി 9 ന് നടന്നു. ഈ വിമാനത്തിന്റെ ഒരു വകഭേദാണ് , യുഎസ് പ്രസിഡൻ്റ് ഉപയോഗിച്ചിരുന്ന എയർഫോഴ്സ് വൺ വിമാനം.