പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയ സമയത്ത് വി മുരളീധരൻ സഹായിച്ചെന്ന് മല്ലിക സുകുമാരൻ. വി.മുരളീധരനെ വിളിച്ചപ്പോൾ രണ്ട് ദിവസത്തിനകം ഫ്ലൈറ്റ് വരുമെന്നും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ്, അവിടെ നിന്നും വരാൻ സമയത്ത് കൊറോണ കാരണം ബുദ്ധിമുട്ടിയിരുന്നു. മകനും സംഘവും ജോർദാനിൽ കുടുങ്ങി. സുരേഷ് ഗോപി,മോഹൻലാൽ തുടങ്ങി എല്ലാവരും അവരെ വിളിച്ചിരുന്നു. പക്ഷെ, സത്യസന്ധമായി ഒരു കാര്യം പറയുകയാണെങ്കിൽ കേന്ദ്രമന്ത്രി വി മുരളീധരനെ ഞാൻ നേരിട്ട് വിളിച്ചിരുന്നു.
സുരേഷിനോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താൽ മതി, വേറെ ഒരു കുഴപ്പവുമില്ലെന്നും അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്തിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. രണ്ട് ദിവസത്തിനകം ഫ്ലൈറ്റ് വരും. അവരെ ആദ്യം കൊണ്ടുവരാനുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ടെന്നും വി മുരളീധരൻ സാർ പറഞ്ഞു.
എനിക്ക് വേറൊന്നുമല്ല, പൃഥ്വി ഇങ്ങുവന്നാൽ മതിയെന്നായിരുന്നു. കൊറോണ സമയത്ത് അവിടെ പെട്ടുപോയാൽ എന്ത് ചെയ്യുമെന്നായിരുന്നു എന്റെ പേടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫ്ലൈറ്റും ചാർട്ട് ചെയ്തു.’- മല്ലിക സുകുമാരൻ പറഞ്ഞു.