2025 ഓടെ റഷ്യ ഇന്ത്യയ്‌ക്ക് രണ്ട് എസ് -400 എയർ ഡിഫൻസ് സിസ്റ്റങ്ങൾ കൂടി വിതരണം ചെയ്യുമെന്ന് റിപ്പോർട്ട് . ഇതിനോടകം മൂന്ന് എസ്-400 ട്രയംഫ് ഇന്ത്യയ്‌ക്ക് കൈമാറിയിട്ടുണ്ട് . 2018 ഒക്ടോബറിലാണ് അഞ്ച് എസ്-400 സംവിധാനങ്ങൾക്കായി ഇന്ത്യയും റഷ്യയും കരാർ ഒപ്പുവെച്ചത് . കരാറിന്റെ നിബന്ധനകൾ പ്രകാരം, ഇവ അഞ്ച് വർഷത്തിനുള്ളിൽ കൈമാറേണ്ടതായിരുന്നു. എന്നാൽ , ഉക്രെയ്‌നിലെ സംഘർഷവും പാശ്ചാത്യ ഉപരോധവുമാണ് ഈ കൈമാറ്റത്തെ ബാധിച്ചത് .
അടുത്ത വർഷം അവസാനത്തോടെ, ഇവ ഇന്ത്യയിലെത്തുമെന്നാണ് സൂചന .അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.
നേരത്തെ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്‌ക്കു മേലും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.ഇതേ നിയമപ്രകാരം S-400 വാങ്ങിയതിന് തുർക്കിയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു . 2007-ൽ സേവനമാരംഭിച്ച റഷ്യയുടെ ഏറ്റവും ദീർഘവും ഇടത്തരവുമായ ഉപരിതല-വിമാന മിസൈൽ പ്രതിരോധ സംവിധാനമാണ് S-400.അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ് .
അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്ന ഒരു എസ്–400 ട്രയംഫ്.















