തിരുവനന്തപുരം: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിക്കൊമ്പൻ രാജു ചെരിഞ്ഞു. മുന്നാറിൽ വെച്ച് പരിക്കേറ്റ കുട്ടിക്കൊമ്പൻ കാപ്പുകാട് വനംവകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു. തിങ്കളാഴ്ചയാണ് രാത്രിയാണ് ചെരിഞ്ഞത്.
ആനയ്ക്ക് ദഹനസംബന്ധമായ ‘എരണ്ടക്കെട്ട്’ രോഗം ബാധിച്ചിരുന്നതായി അധികൃതർ പറഞ്ഞു. 2021 ഏപ്രിൽ 19-നാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ അമ്മയാനയേയും കുട്ടിയാനയേയും ഇടമലക്കുടി ഇഡ്ഡലിപാറക്കുടിയ്ക്ക് സമീപം വനവാസികൾ കണ്ടെത്തിയത്.
അവശയായ അമ്മയാന അധികം വൈകാതെ ചെരിഞ്ഞു.
മേയ് 11-നാണ് കുട്ടിയാനയെ കാപ്പുകാട് കൊണ്ടുവരുന്നത്. അന്നുമുതൽ വനപാലകരുടെ സംരക്ഷമത്തിലും പരിചരണത്തിലുമായിരുന്നു ആന. മൂന്നാറിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കുട്ടിക്കൊമ്പന് രാജു എന്ന പേര് നൽകിയത്.