ബെംഗളൂരു : ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് സുപ്രധാന നേട്ടം . തദ്ദേശീയ ബോംബർ ഡ്രോൺ വികസിപ്പിച്ച് ഫ്ലൈയിംഗ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ടെക്‌നോളജീസ് . ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ബോംബർ യുഎവി – എഫ്‌ഡബ്ല്യുഡി-200ബി വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.
ഈ ബോംബർ ഡ്രോണുകൾ, കുറച്ചുകാലമായി ഇന്ത്യയുടെ സ്വപ്നമാണ്. ബോംബർ ആളില്ലാ വിമാന ഇറക്കുമതിയിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും , തിരിച്ചടികൾ കൂടുതക് ശക്തമാക്കാനും ഇന്ത്യയ്‌ക്ക് കഴിയും. ഇന്ത്യയെ ഒരു ആഗോള ഡ്രോൺ നിർമ്മാണ, സാങ്കേതിക കേന്ദ്രമായി സ്ഥാപിക്കാൻ പോലും, മാറ്റുന്നതാണ് ഈ കണ്ടുപിടുത്തം ലക്ഷ്യമിടുന്നു.
‘ യുഎസ് പ്രെഡേറ്ററിന് 250 കോടി രൂപ വിലമതിക്കുമ്പോൾ, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നിർമ്മിച്ച FWD-200B,ക്ക് ചെലവ് വെറും 25 കോടി രൂപയാണ് . ഇത് സ്വാശ്രയത്വത്തോടുള്ള നമ്മുടെ പ്രതിബദ്ധത തെളിയിക്കുക മാത്രമല്ല, ചെലവ് കുറഞ്ഞ പ്രതിരോധ മാർഗങ്ങളിൽ ഇന്ത്യയെ ഒരു കേന്ദ്രമാക്കി ഉയർത്തുകയും ചെയ്യും “ – ഫ്ലയിംഗ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസിന്റെ സ്ഥാപകൻ സുഹാസ് തേജസ്‌കന്ദ പറഞ്ഞു. എഫ്‌ഡബ്ല്യുഡി-200ബിക്ക് 100 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുണ്ട് . 20 മണിക്കൂർ വരെ നേരം ഉയർന്ന് പറക്കാൻ സാധിക്കും .