ഭുവനേശ്വർ: ഒഡിഷയിലെ പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തി പ്രചാരണത്തിന് പാർട്ടി ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി. മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ച് കൊണ്ട് സുചരിത മൊഹന്തി എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിന് അയച്ച കത്തിന്റെ പകർപ്പ് പുറത്ത് വന്നു.
10 വർഷം മുമ്പ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ ശമ്പളമുള്ള പ്രൊഫഷണൽ ജേണലിസ്റ്റായിരുന്നു ഞാൻ സുചരിത മൊഹന്തി കത്തിൽ പറഞ്ഞു . പുരിയിലെ പ്രചാരണത്തിന് എന്റെ പക്കലുള്ളതെല്ലാം നൽകി. എന്നിട്ടും ഫണ്ട് തരാൻ പാർട്ടി തയ്യാറായില്ല. പാർട്ടി ഫണ്ട് നിഷേധിച്ചതിനാൽ പുരി മണ്ഡലത്തിലെ പ്രചാരണത്തിന് വലിയ തിരിച്ചടിയുണ്ടായി.
സ്വന്തമായി ഫണ്ട് സ്വരൂപിക്കാൻ കഴിയാത്തതിനാൽ, ഫലപ്രദമായ പ്രചാരണത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന്റെ എല്ലാ വാതിലുകളിലും മാറിമാറി മുട്ടി. പക്ഷെ ഫലുണ്ടായില്ല. പാർട്ടി ഫണ്ടിംഗ് ഇല്ലാതെ, പുരിയിൽ പ്രചാരണം നടത്താൻ കഴിയില്ല. അതിനാൽ, പുരി പാർലമെൻ്റ് മണ്ഡലത്തിലേക്കുള്ള കോൺഗ്രസ് ടിക്കറ്റ് ഞാൻ ഇതോടൊപ്പം തിരികെ നൽകുന്നു, സുചരിത കത്തിൽ കൂട്ടിച്ചേർത്തു.