തൃശ്ശൂർ: മഴ പെയ്യുന്നതിനു വേണ്ടി പ്രത്യേക പൂജയുമായി ഭക്തജന കൂട്ടായ്മ. കേരളത്തിൽ മഴ കുറയുകയും ചൂട് അസഹനീയം ആവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൂജ. മഴ പെയ്യാൻ വരുണ ഭഗവാനെ പ്രീതിപ്പെടുത്താനാണ് ഭക്തജന കൂട്ടായ്മ വരുണ ജപം സംഘടിപ്പിക്കുന്നത്. തൃശ്ശൂർ പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലാണ് പൂജ.
പുലർച്ചെ നാല് മണിയോടെ തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ ആരംഭിച്ചത്. ദേവന് ആയിരം കുടം ജല ധാരയും, കൂടാതെ വടക്കുംനാഥ ക്ഷേത്രത്തിൽ ഋഷഭനു 108 കുടം ജല അഭിഷേകവും, വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി. 40 വർഷം മുൻപാണ് സമാനമായ രീതിയിൽ പൂജ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നത് അന്ന് മഴ പെയ്ത ശേഷമാണ് വരുണജപം അവസാനിച്ചത്.