മുംബൈ: ഔറംഗബാദിന്റേയും ഒസ്മാനാബാദിന്റേയും പേരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി. ഔറംഗബാദിനെ ഛത്രപതി സംഭാജി നഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും പുനർനാമകരണം ചെയ്തുകൊണ്ട് മഹാരാഷ്‌ട്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഈ വിജ്ഞാപനത്തിലൂടെ ഹർജിക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ഹർജികൾ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി വിധിയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സ്വാഗതം ചെയ്തു. ഛത്രപതി സംഭാജിനഗർ, ധാരാശിവ് തുടങ്ങിയ നഗരങ്ങളുടെ പേരുമാറ്റത്തിന് ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിത അംഗീകാരം ലഭിച്ചു. ശിവസേന സ്ഥാപകനായ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെ സ്വപ്നം സാക്ഷാത്കരിച്ചു. ഛത്രപതി സംഭാജിനഗർ പുനർനാമകരണം ചെയ്യുന്നതിനെ എതിർത്തവർക്ക് ഇതൊരു പാഠമാണ്, അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
2022 മഹാരാഷ്‌ട്ര മന്ത്രിസഭ പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. 2023 സെപ്തംബറിൽ-ന് ഇത് സംബന്ധിച്ച പ്രമേയം സർക്കാർ പാസാക്കുകയും അംഗീകാരത്തിനായി കേന്ദ്രത്തിന് കൈമാറുകയും ചെയ്തു.