കയ്യടികൾ വാരികൂട്ടി ടർബോ ജോസിന്റെ ഇൻട്രോ; ഡബിൾ ചാർ‌ജിൽ മമ്മൂട്ടി; വില്ലൻ വെട്രിവേലായി തിളങ്ങി രാജ് ബി ഷെട്ടി; ടർബോ റിവ്യൂ TURBO REVIEW
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കയ്യടികൾ വാരികൂട്ടി ടർബോ ജോസിന്റെ ഇൻട്രോ; ഡബിൾ ചാർ‌ജിൽ മമ്മൂട്ടി; വില്ലൻ വെട്രിവേലായി തിളങ്ങി രാജ് ബി ഷെട്ടി; ടർബോ റിവ്യൂ TURBO REVIEW

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

കോളിവുഡ് സിനിമകളെ ഓർമപ്പെടുത്തും വിധം ആക്ഷൻ സീനുകളുമായെത്തി തിയേറ്ററുകളിൽ ഇടിയുടെ പൂരം ഒരുക്കുകയാണ് ടർബോ ജോസ്. ചെറിയൊരു കാലത്തെ ഇടവേളക്ക് ശേഷം ആരാധകരെ കയ്യിലെടുക്കാൻ മാസ് ആക്ഷൻ എന്റർടെയ്നറുമായാണ് മമ്മൂട്ടി എത്തിയത്. മാസും ആക്ഷനും മാത്രം ചേർത്തല്ല ഇമോഷനും ഹാസ്യത്തിനും പ്രധാന്യം നൽകിയാണ് വൈശാഖ് സിനിമ ഒരുക്കിയിരിക്കുന്നത്. മിഥുന്റെ പതിവ് ഇൻവെസ്റ്റി​ഗേഷനും വൈശാഖിന്റെ പതിവ് തമാശയും മാറ്റി നിർത്തിയാണ് ടർബോ മുന്നേറുന്നത്.‌‌‌‌ മമ്മൂട്ടി കമ്പനികൂടി കൈകോർത്തതോടെ ആത്മവിശ്വാസത്തോടെയാണ് ജോസേട്ടൻ തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുന്നത്.

ടർബോ എഞ്ചിനുമായി ഇടിയുടെ പൊടി പൂരം തീർക്കുമ്പോൾ അതിലും മാസായിട്ട് എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് വില്ലൻ വേഷത്തിലെത്തിയ രാജ് ബി ഷെട്ടി. ഹാസ്യവും സഹനടനും മാത്രമല്ല, ഉ​ഗ്രൻ വില്ലൻ വേഷവും ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വെട്രിവേൽ ഷണ്മുഖ സുന്ദരനായെത്തിയ രാജ് ബി ഷെട്ടി.

ഇടുക്കിയിലെ ചെറിയൊരു ​ഗ്രാമത്തിൽ തല്ലും അലമ്പുമൊക്കെയായി കഴിയുന്ന ജോസൂട്ടിക്ക് ആകെ പേടിയുള്ളത് അമ്മയെയാണ്. അമ്മയുടെ ജോസൂട്ടി നാട്ടിലിറങ്ങിയാൽ ടർബോ ജോസാണ് എല്ലാ പള്ളി പെരുന്നാളിനും അലമ്പുണ്ടാക്കുന്നയാൾ. ഏറെ പ്രിയപ്പെട്ടവരുടെ ജോസേട്ടനും. അമ്മയുടെ അനുസരണയുള്ള മകനെന്ന നിലയിലാണ് മമ്മൂട്ടിക്ക് ആദ്യം നൽകുന്ന ഇൻട്രോ, രണ്ടാമത് നാട്ടുകാർക്കിടയിൽ ടർബോ ജോസായെത്തുന്ന ഇൻട്രോക്കാണ് കയ്യടികൾ വാരികൂട്ടുന്നത്.

ആദ്യത്തെ പതിനഞ്ച് മിനിറ്റുകൊണ്ട് ടർബോ ജോസ് എന്താണെന്ന് വൈശാഖ് രസകരമായി വിവരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ​കഥാ​ഗതി മാറുന്നത്. അനിയനെ പോലെ കാണുന്ന ജെറി എന്ന കൂട്ടുകാരന്റെ ജീവിതത്തിൽ വരുന്ന പ്രതിസന്ധിയാണ് ജോസിനെയും ബാധിക്കുന്നത്. നാടൻ തല്ലും അലമ്പുമായി നടക്കുന്ന ടർബോ പൊടുന്നനെ, ഇടുക്കിയിൽ നിന്നും ചെന്നൈയിലേക്ക് വണ്ടി കയറേണ്ടി വരികയാണ്.

തനിക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം കണ്ടാൽ ഇടിയിലൂടെ മറുപടി പറയുന്ന ജോസേട്ടൻ ചെന്നൈയിലെത്തിയിട്ടും അടിയും ഇടിയും ഒക്കെ തന്നെയാണ്. ട്വിസ്റ്റൊന്നും ഇല്ലാത്ത തരത്തിലാണ് ആദ്യ പകുതി അവസാനിക്കുന്നത്. ആദ്യപകുതിയിലെ എന്റർടെയ്നറിൽ നിന്നും സാവധാനമാണ് ആക്ഷൻ ത്രില്ലറിലേക്ക് വൈശാഖും മിഥുനും പ്രേക്ഷരെ എത്തിക്കുന്നത്. പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ആക്ഷൻ സീനുകളുമായാണ് ക്ലൈമാക്സിലേക്ക് പോകുന്നത്. ചെന്നൈയിലെ വൻകിട മാഫിയായ വെട്രിവേലിനെ ജീപ്പ് ഡ്രൈവറായ ടർബോ ജോസ് ആക്ഷൻ രം​ഗങ്ങളിലൂടെ വീഴ്‌ത്തുന്നതോടെ ടർബോ ജോസ് ഹരമായി മാറി. തമിഴ് സൂപ്പർ താരത്തിന്റെ ശബ്ദത്തിലൂടെ രണ്ടാം ഭാ​ഗത്തിന്റെ സൂചനയും നൽകിയാണ് സിനിമ അവസാനിക്കുന്നത്.

ടർബോയിലെ ജോസിന്റെ എതിരാളിയായ വെട്രിവേൽ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. കന്നടയിൽ നിന്നും മലയാളത്തിലെത്തി ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് രാജ് ബി ഷെട്ടി. അദ്ദേഹത്തോടൊപ്പം ഓട്ടോ ബില്ലയായി എത്തി തെലുങ്ക് താരം സുനിലും തിളങ്ങി. കൂടാതെ, ബിന്ദു പണിക്കർ, അഞ്ജലി മേനോൻ,ശബരീഷ് വർമ്മ എന്നിവരും എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പ്രായമൊന്നും ആക്ഷൻ രംഗങ്ങൾ ചെയ്യാൻ തടസമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. അമ്മയായെത്തിയ ബിന്ദു പണിക്കരും മികവാർന്ന അഭിയമായിരുന്നു. മകനെക്കാളും ടെക്നോളജിയിൽ മുന്നേറുന്ന അമ്മ. പ്രേക്ഷകരും ഇതുപോലൊരു അമ്മ നമുക്കുണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോകും.

ടർബോയെ മികച്ചതാക്കുന്നത് ജോസേട്ടനും വെട്രിവേലിനും നൽകിയിരിക്കുന്ന പശ്ചാത്തല സം​ഗീതമാണ്. സം​ഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ പ്രേക്ഷക കയ്യടി അർഹിക്കുന്ന തരത്തിലാണ് ബിജിഎം ഒരുക്കിയിരിക്കുന്നത്. ഷമീർ മുഹമ്മദിന്റെ എഡിറ്റിം​ഗും വിഷ്ണു ശർമ്മയുടെ ഛായാ​ഗ്രഹണവും സ്റ്റണ്ട് മാസ്റ്റർ ഫൊണികസ് പ്രഭുവുവിന്റെ ആക്ഷനുമാണ് സിനിമയെ മികച്ചതാക്കി മാറ്റുന്നത്.

സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ പതിഞ്ഞ് നിൽക്കുന്നത് മമ്മൂട്ടിയുടെ ആക്ഷൻ സീക്വൻസുകളും കാർ ചേസിം​ഗും തന്നെയായിരിക്കും. മുണ്ട് മടക്കി ഉടുക്കാതെ സാധാരണ ഇടി,ക്വിന്റൽ ഇടി,മാസ് ഇടി,തകർപ്പൻ ഇടി പലതരം സ്റ്റണ്ടുമായി പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഈ 72 കാരൻ.

എഴുതിയത്

സ്നേഹ രഘു

Tags: SUBTURBOMidhun Manuel
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies