ശ്രീനഗർ: ജമ്മുകശ്മീരിലെ ഹന്ദ്വാരയിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ സുരക്ഷാ സേന പിടികൂടി. കക്രി ഗ്രാമത്തിൽ താമസിക്കുന്ന സക്കീർ ഹമീദ് മിർ ആണ് പിടിയിലായത്. മേഖലയിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരരുമായി സക്കീർ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. മേഖലയിൽ നടന്ന കൊലപാതകങ്ങളിൽ ഇയാൾക്ക് പങ്കുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു.
പരിശോധനയിൽ ഒരു ചൈനീസ് പിസ്റ്റളും ഹാൻഡ് ഗ്രനേഡും ഭീകരനിൽ നിന്ന് പിടിച്ചെടുത്തു. ഇയാളെ സുരക്ഷാ സേന കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.