തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ എം.മനുവിനെതിരെ കൻ്റോൺമെന്റ് പാെലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ശ്രീവരാഹം സ്വദേശിയാണ്. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ 11-കാരിയായ വിദ്യാർത്ഥിക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. 2018ൽ തലസ്ഥാനത്തെ അസോസിയേഷൻ കെട്ടിടത്തിൽ കോച്ചിംഗിനെത്തിയപ്പോഴാണ് സംഭവമെന്നാണ് സൂചന. ശുചിമുറിയിൽ വച്ചാണ് അതിക്രമം നടത്തിയത്. പേടിച്ച കുട്ടി ഇത് ആരോടും പറഞ്ഞിരുന്നില്ല.
പിന്നീട് കുടുംബത്തോടൊപ്പം ഇവർ ചെന്നൈയിലേക്ക് താമസം മാറിപ്പോയി. കഴിഞ്ഞ ദിവസം അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മനുവിനെ കണ്ടതോടെയാണ് കുട്ടി വിവരം പുറത്തുപറയുന്നത്.
തുടർ വീട്ടുകാർ പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനുവിനെതിരെ 2022ലും സമാനമായ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെയും കെസിഎ നടപടിയാെന്നും സ്വീകരിച്ചിട്ടില്ല.