19.5 ഓവറിൽ അമേരിക്ക കഷ്ടപ്പെട്ട് നേടിയ 128 റൺസ് 10.5 ഓവറിൽ മറികടന്നാണ് സൂപ്പർ എട്ടിൽ വിൻഡീസ് വെടിക്കെട്ട് വിജയം സ്വന്തമാക്കിയത്. 39 പന്തിൽ 82* റൺസ് നേടിയ ഹോപിന്റെ പവർ ഹിറ്റിംഗാണ് അമേരിക്കയുടെ നെഞ്ച് തകർത്തത്. 8 പടുകൂറ്റൻ സിക്സറുകളും നാല് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. പന്തെടുത്ത എല്ലാവരും തല്ലുവാങ്ങി. ജോൺസൺ ചാൾസ് (15) ആണ് പുറത്തായ ഏക താരം. നിക്കോളാസ് പൂരൻ (27) പുറത്താകാതെ നിന്നു.
നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ആന്ദ്രെ റസലും റോസ്റ്റൺ ചേസും ചേർന്നാണ് അമേരിക്കയുടെ നട്ടെല്ല് തകർത്തത്. അൽസരി ജോസഫ് രണ്ടും ഗുഡാകേഷ് മോട്ടി ഒരു വിക്കറ്റും വീഴ്‌ത്തി. കൂറ്റൻ വിജയത്തോടെ സെമി പ്രതീക്ഷയും വിൻഡീസ് സജീവമാക്കി. ഗ്രൂപ്പിൽ ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു.
നിലവിൽ രണ്ടാം സ്ഥാനത്താണ് വിൻഡീസ്. അമേരിക്കൻ നിരയിൽ ആഡ്രീസ് ഗോസ് (29) ആണ് ടോപ് സ്കോറർ. നിതീഷ് കുമാർ(20), ആരോൺ ജോൺസ്(11), മിലിന്ദ് കുമാർ(19), ഷാഡ്ലെ വാൻ (18), അലി ഖാൻ(14) എന്നിവരാണ് രണ്ടക്കം നേടിയ ബാറ്റർമാർ.