ബഹിരാകാശ ലോകത്തിലെ കാഴ്ചകൾ എന്നും അനന്തമാണ്. നിരവധി നിരീക്ഷണങ്ങളും പഠനങ്ങളുമാണ് ഭൂമിയ്ക്ക് പുറത്തുള്ള കാഴ്ചകളെ കുറിച്ച് ശാസ്ത്ര ലോകം നടത്തുന്നത്. ഇത്തരം പഠനങ്ങളിൽ നിന്നും ഭൂമിയെക്കാൾ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ ഭൂമിയോട് അടുത്ത് സഞ്ചരിക്കുന്ന ഒരു ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് നാസ പറയുന്നത്.
ഏകദേശം ഒരു വിമാനത്തിന്റെ വലിപ്പവും 16,500 കിലോമീറ്റർ വേഗതയുമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് വരുന്നതായി നാസ അറിയിച്ചു. ഇത് ഭാവിയിൽ ഭൂമിയെ ഇടിക്കാനുള്ള സാധ്യത 72 ശതമാനമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജൂൺ 23-ാം തീയതി ( ഇന്ന്) രാത്രി 11.39 ഓടെയാണ് ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപമെത്തുന്നത്. ഭൂമിയെ ഇടിക്കാൻ സാധ്യത കൂടുതലായതിനാൽ തന്നെ ഛിന്നഗ്രത്തെ കൂടുതലായി നിരീക്ഷിച്ചു വരികയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ഛിന്ന ഗ്രഹം 2024 KN1 എന്നാണ് നിലവിൽ ഇതിന് പേര് നൽകിയിരിക്കുന്നത്. ഭാവിയിൽ ഇത്തരത്തിൽ അപകടകരമായ ഛിന്നഗ്രഹങ്ങളുടെ സാന്നിധ്യം കാണുന്നില്ലെന്നും എന്നാൽ ഇന്ന് രാത്രിയെത്തുന്ന ഛിന്നഗ്രഹത്തിന് അപകട സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു. ഭൂമിയോടടുക്കുന്ന ഛിന്നഗ്രഹങ്ങളെ പഠിക്കാനുള്ള കൂടുതൽ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ശാസ്ത്രലോകം പറയുന്നു.