ന്യൂഡൽഹി : ഇന്ത്യയിലെ മതസ്വാതന്ത്യ്രത്തെ കുറിച്ചുള്ള യുഎസ് സംഘടനയുടെ റിപ്പോർട്ടിനെതിരെ അജ്മീർ ദർഗ പുരോഹിതനും , ഓൾ ഇന്ത്യ സൂഫി സജ്ജദാനഷിൻ കൗൺസിൽ ചെയർമാനുമായ സയ്യിദ് നസറുദ്ദീൻ ചിഷ്തി .
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള യുഎസ് റിപ്പോർട്ട് ഞങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടാണെന്ന് സയ്യിദ് നസറുദ്ദീൻ ചിഷ്തി പറയുന്നു.
“ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള യുഎസ് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ഞങ്ങൾ നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഇത് തെറ്റായതും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. “ – അദ്ദേഹം പറഞ്ഞു.
മുൻപും മുസ്ലീം വിശ്വാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. തെരുവിൽ മുദ്രാവാക്യം വിളിക്കാതെ ജ്ഞാനത്തോടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണമെന്ന് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു .നമ്മളെല്ലാം ആദ്യം ഇന്ത്യക്കാരാണ് . ചില സ്വാർത്ഥരും തീവ്രവാദികളുമായ ചിന്തകർ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു, ജനങ്ങളുടെ ഹൃദയങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ, മതത്തിന്റെ പേരിൽ വിഷം വിതറുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.