കൊൽക്കത്ത: പശ്ചിമബംഗാളിൽ മുസ്ലീം യുവതിയെ തൃണമൂൽ പ്രവർത്തകൻ പൊതുമധ്യത്തിൽ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബിജെപി വിമർശനം കടുപ്പിച്ചതോടെ കേസെടുത്ത് പൊലീസ്. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായത്.
ബംഗാളിലെ ഉത്തർ ദിനാജ്പൂരിലുള്ള ചോപ്രയിലാണ് അതിക്രമം നടന്നത്. പ്രദേശത്തെ തൃണമൂൽ നേതാവായ ജെസിബിയെന്ന തജേമുൽ ആയിരുന്നു യുവതിയെ മർദിച്ചതെന്നാണ് വിവരം. യുവതിയെ കൂടാതെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും തൃണമൂൽ നേതാവ് മർദിച്ചിരുന്നു. നടുറോഡിലിട്ട് ഇരുവരെയും തല്ലിച്ചതയ്ക്കുന്ന വീഡിയോയാണ് വൈറലായത്. ചുറ്റും കൂടി നിൽക്കുന്നയാളുകൾ അതിക്രമം തടയാൻ മുന്നോട്ട് വന്നിരുന്നില്ല.
In Chopra, North Dinajpur, West Bengal, a horrifying video shows Tajemul, aka "JCB," brutally assaulting a woman.
This so-called enforcer of "quick justice" is a criminal with murder and rape charges, closely linked to Chopra MLA Hamidur Rahaman.
This is the reality under a… pic.twitter.com/fbTe0jvAFK
— BJP West Bengal (@BJP4Bengal) June 30, 2024
ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് വനിതകൾ നേരിടേണ്ടി വരുന്നത് കരുണയില്ലാത്ത സമീപനമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. ചോപ്ര എംഎൽഎ ഹമിദൂർ റഹ്മാന്റെ അടുത്ത അനുയായിയാണ് അതിക്രമം നടത്തിയത്. കുറ്റകൃത്യത്തിന് ഉടനടി വിചാരണ നടത്തി ശിക്ഷ നടപ്പാക്കുന്ന ഇൻസാഫ് സഭയുടെ ഇരകളാണ് യുവതിയും യുവാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ ഓരോ ഗ്രാമത്തിലും സന്ദേശ്ഖാലിയുണ്ടെന്നും വനിതാ മുഖ്യമന്ത്രിയുള്ളതാണ് ബംഗാളിലെ വനിതകളുടെ ശാപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേസിലെ പ്രധാനപ്രതിയായ തൃണമൂൽ പ്രവർത്തകന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.