ഒരു വശത്ത് സന്തോഷത്തിന്റെ ആനന്ദാശ്രുക്കൾ, മറുവശത്ത് പരാജയത്തിന്റെ കയ്പ്പുനീർ.. അങ്ങനെ വൈകാരിക നിമിഷങ്ങൾക്കായിരുന്നു ട്വന്റി 20 ലോകകപ്പ് ഫൈനലിന് വേദിയായ ബാർബഡോസിലെ മൈതാനം സാക്ഷ്യം വഹിച്ചത്. 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നായകൻ രോഹിതും കൂട്ടരും ടി20 ലോകകപ്പ് വീണ്ടും ഭാരതത്തിലേക്കെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ കൈപിടിയിലൊതുങ്ങിയ മത്സരം ഇന്ത്യൻ ടീമിലെ ചുണക്കുട്ടികൾ സ്വന്തമാക്കുകയായിരുന്നു. ഇതിന്റെ സന്തോഷം ടീമിന്റെ നായകൻ രോഹിതും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.
2007ൽ ഇതിഹാസതാരം ധോണിയുടെ നേതൃത്വത്തിൽ ഭാരതം ലോകകപ്പിൽ മുത്തമിട്ടതിന് ശേഷം 17 വർഷത്തോളം കയ്യെത്താദൂരത്തായിരുന്നു ടി20 ലോകകപ്പ്. എന്നാൽ ഇന്ന് സ്വപ്നം കണ്ട ലോകകിരീടം രാവിലെ ഉറക്കം വിട്ടെഴുന്നേറ്റപ്പോൾ കൺമുന്നിൽ കണികണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നായകൻ രോഹിത് ശർമ്മ. ‘
ഇതിന്റെ ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ഗുഡ് മോർണിംഗ് എവരിബഡി’ എന്ന അടിക്കുറിപ്പോടെയാണ് രോഹിത് ചിത്രങ്ങൾ പങ്കുവച്ചത്. താരത്തിന്റെ തൊട്ടരികിലായി ടി20 ലോകകപ്പ് ഇരിക്കുന്നതും കാണാം.. 2007ൽ ഇതിഹാസതാരം ധോണിയുടെ നേതൃത്വത്തിൽ ഭാരതം ലോകകപ്പിൽ മുത്തമിട്ടതിന് ശേഷം 17 വർഷത്തോളം കയ്യെത്താദൂരത്തായിരുന്നു ടി20 ലോകകപ്പ്.
കളിച്ച എല്ലാ മത്സരങ്ങളിലും അപരാജിതരായാണ് ടിം ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 33 വർഷത്തിനിടെ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയുടെ മോഹങ്ങൾ ഇന്ത്യൻ ടീം തച്ചുടച്ചു. ലോകകപ്പ് സ്വന്തമാക്കിതിന് പിന്നാലെ നായകൻ രോഹിതും, വിരാട് കോലിയും, ജഡേജയും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് വീണ്ടും ഭാരതത്തിലെത്തിച്ച ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.