യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ; പരിപാടികൾ റദ്ദാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് വിനയ് ക്വാത്ര
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ; പരിപാടികൾ റദ്ദാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് വിനയ് ക്വാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 06:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കിടെ യുക്രെയ്ൻ വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിനിടെ നിശ്ചയിച്ചിരുന്ന ഉന്നതതല പ്രതിനിധി യോഗം റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ ഈ റിപ്പോർട്ട് പൂർണമായും തെറ്റാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനത്തിനിടെ നിശ്ചയിച്ചിരുന്നതിൽ ഒരു പരിപാടി പോലും റദ്ദാക്കിയിട്ടില്ലെന്ന് വിനയ് ക്വാത്ര വ്യക്തമാക്കി. ” ഇത് കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നുണ്ട്. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന റിപ്പോർട്ടാണിത്. യാതൊരു വസ്തുതയും ഇതിലില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം വൻ വിജയമായിരുന്നു. ഇരു നേതാക്കളും നടത്തിയ ചർച്ചകളുടെ സമയം മുൻകൂട്ടി നിശ്ചയിച്ചതിലും അധികമായിരുന്നു. ഒരു പരിപാടി പോലും ഇതിനിടെ റദ്ദാക്കിയിട്ടില്ലെന്നും” വിനയ് ക്വാത്ര പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയെന്ന റിപ്പോർട്ട് തെറ്റാണെന്ന് റഷ്യയും വ്യക്തമാക്കി. വിവിധ മേഖലകളിൽ നിർണായക ചർച്ചകളാണ് നടന്നതെന്നും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വീണ്ടും ദൃഢമാവുകയാണ് ചെയ്തതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ചൂണ്ടിക്കാട്ടി. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഉന്നതതല പ്രതിനിധികൾ കൂടിക്കാഴ്ച നടത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ” പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് പുടിനുമായി മൂന്ന് മണിക്കൂറിലധികമാണ് ചർച്ചകൾ നടന്നത്. നിശ്ചയിച്ചതിലും അധികം സമയം ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് അവർ സംസാരിച്ചു. ഈ സംഭാഷണത്തിൽ ഉന്നത ഉദ്യോഗസ്ഥരും ഭാഗമായിരുന്നുവെന്നും” പെസ്‌കോവ് പറയുന്നു.

പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും രംഗത്തെത്തി. ജി20, ബ്രിക്സ്, യുഎൻ തുടങ്ങിയ സംഘടനകളിലെ സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും നിർണായക ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വം ലഭിക്കാൻ ഇന്ത്യയ്‌ക്ക് റഷ്യ പിന്തുണ നൽകുമെന്നും ലാവ്റോവ് ആവർത്തിച്ചു.” പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് പുടിന് 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ബന്ധമുണ്ട്. അതുകൊണ്ട് തന്നെ അവർ പരസ്പരം മനസിലാക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഉഭയകക്ഷി മേഖലകളിൽ ഉൾപ്പെടെ സഹകരണം ശക്തിപ്പെടുത്താൻ ഈ സന്ദർശനത്തിലൂടെ സാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുള്ള ബന്ധത്തിന് ഊർജ്ജം പകരുന്ന കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും ഉറച്ച സുഹൃത്തുക്കളായി നിലകൊള്ളുമെന്നും” ലാവ്റോവ് പറയുന്നു.

Tags: RussiaMOSCOWUkraine WarIndiaFEATURED2delegation-level meeting
ShareTweetSendShare

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies