ന്യൂഡൽഹി: സർവകാല റെക്കോർഡിൽ ഇന്ത്യൻ കയറ്റുമതി രംഗം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തിന്റെ കയറ്റുമതി 200 ബില്യൺ (20,000 കോടി രൂപ) ഡോളറായി വർദ്ധിച്ചു.
വാണിജ്യ, സേവന മേഖലകളിലെ കയറ്റുമതി ജൂണിൽ 65.47 ബില്യൺ ഡോളറായി ഉയർന്നു. 2.56 ശതമാനത്തിന്റെ വളർച്ചാണ് ജൂൺ മാസത്തിൽ കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്റെ വർദ്ധന. വാണിജ്യ സാധനങ്ങളുടെ കയറ്റുമതി ജൂണിൽ 35.20 ബില്യൺ ഡോളറായും ഗതാഗതം, ടൂറിസം , ടെലികമ്യൂണിക്കേഷൻ തുടങ്ങിയ സേവന കയറ്റുമതി 30.27 ബില്യൺ ഡോളറുമായി. മേയ് മാസത്തിൽ വ്യാപാര, സേവന മേഖലകളിലെ കയറ്റുമതി 10 ശതമാനം വർദ്ധിച്ച് 68.29 ബില്യൺ ഡോളറായിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്തിന്റെ വ്യാപാര, സേവന കയറ്റുമതി 778 ബില്യൺ ഡോളറാണ്. കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി അടക്കം കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങൾക്ക് ഏറെ പ്രയോജനകരമായി. ചൈന. റഷ്യ, ഇറാഖ്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർം 800 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം ലക്ഷ്യം വയ്‌ക്കുന്നത്.















