ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ആദ്യദിനം പത്ത് പള്ളിയോടങ്ങൾക്കാണ് വഴിപാട് സദ്യ. ഒക്ടോബർ രണ്ട് വരെ വള്ളസദ്യ നീളും. 500-ഓളം സദ്യകൾ ഇക്കാലായളവിലുണ്ടാകും. പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ പ്രതിദിനം 10 മുതൽ 15 വരെ സദ്യകൾ നടക്കും.
ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങൾക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് ആറന്മുള വള്ളസദ്യ. പള്ളിയോടത്തിൽ എത്തുന്നവരോടൊപ്പം അന്നദാനപ്രഭുവായ തിരുവാറന്മുളയപ്പനുമുണ്ടാകുമെന്നാണ് വിശ്വാസം. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ പാടിച്ചോദിക്കുന്ന ഇരുപതും ഉൾപ്പടെ 34 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്.
സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിക്കും. ക്ഷേത്രസന്നിധിയിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. രണ്ട് നിറപറകളിൽ ഒന്ന് ഭഗവാനും അടുത്തത് പള്ളിയോടക്കരയ്‌ക്കുമാണ്. മേൽശാന്തി പൂജിച്ച് നൽകുന്ന മാലയുമായി വഴിപാടുകാർ പള്ളിയോടക്കരയിലേക്കെത്തും. കാണിക്കയെന്നോണം വെറ്റിലയും പാക്കും കരനാഥന്മാർക്ക് നൽകി പള്ളിയോടത്തെ ക്ഷേത്രസന്നിധിയിലേക്ക് യാത്രയാക്കും. തുടർന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പള്ളയോടം നീങ്ങും.
കരക്കാരെ ക്ഷേത്രക്കടവിൽ സ്വീകരിച്ച് പ്രദക്ഷിണം നടത്തി കൊടിമരച്ചുവട്ടിലെത്തി ചേരും. തുടർന്ന് വഴിപാട് സമർപ്പിച്ച ഭക്തൻ കരക്കാരെ ഊട്ടുപുരയിലേക്ക് ക്ഷണിക്കും. അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സർപ്പദോഷ പരിഹാരം എന്നിവയ്‌ക്കായി ഭക്തർ സമർപ്പിക്കുന്നതാണ് വള്ളസദ്യ വഴിപാട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയാണ് വള്ളസദ്യകൾക്ക് നേതൃത്വം നൽകുന്നത















