മുംബൈ: നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ ചൈനീസ് നാവികനെ ജീവിതത്തിന്റെ കരയ്‌ക്കടുപ്പിച്ച് ഇന്ത്യൻ നാവികസേന. മുംബൈ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെ നാവികസേന ഒഴിപ്പിക്കൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പ്രതികൂലമായ കാലാവസ്ഥയിൽ അതിസാഹസികമായിരുന്നു രക്ഷാപ്രവർത്തനം.
ജൂലൈ 23-നാണ് മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോ-ഓർഡിനേഷൻ സെൻ്ററിലേക്കൊരു (MRCC) കോൾ എത്തുന്നത്. ബൾക്ക് കാരിയർ ഷോങ് ഷാൻ മെനിൽ 51-കാരനായ നാവികൻ രക്തം വാർന്ന് കിടക്കുന്നുവന്നായിരുന്നു ആ കോളിന്റെ സാരാംശം. നാവികന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് നാവികസേന ഷിക്രയിൽ നിന്ന് സീ കിംഗ് ഹെലികോപ്റ്റർ വിക്ഷേപിച്ചു.
മണിക്കൂറിൽ 40 നോട്ടിക്കൽ മൈൽ വേഗതയിലുള്ള കാറ്റിനെയും പ്രക്ഷുബ്ധമായ കടലിനെയും അവഗണിച്ചാണ് ഹെലികോപ്റ്റർ പറന്നത്. കപ്പലിന്റെ ബ്രിഡ്ജ് വിംഗിൽ നിന്ന് എയർലിഫ്റ്റ് ചെയ്താണ് നാവികനെ രക്ഷിച്ചത്. തുടർന്ന് എയർസ്റ്റേഷനിലേക്കും അവിടെ നിന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഒഴുപ്പിക്കൽ ദൗത്യത്തിന്റെ ചിത്രങ്ങൾളും വീഡിയോ ദൃശ്യവും എക്സിൽ പങ്കുവച്ചിട്ടുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രക്ഷാപ്രവർത്തനം നടത്തിയ നാവികസേനയ്‌ക്ക് അഭിനന്ദന പ്രവാഹമാണ്.
#IndianNavy successfully evacuates a Critically injured #Chinese Mariner from Bulk Carrier ZHONG SHAN MEN, 200nm (approx 370km) from #Mumbai.
Maritime Rescue Co-ordination Centre, Mumbai received a distress call on PM #23Jul 24 from the bulk carrier reporting heavy blood loss… pic.twitter.com/FyhlgnEUUR— SpokespersonNavy (@indiannavy) July 24, 2024















