കള്ളക്കുറിച്ചി കൽവരയൻ കുന്നിന് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിക്കണമെന്ന് സ്റ്റാലിനോടും ഉദയനിധിയോടും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളക്കുറിച്ചി കൽവരയൻ കുന്നിന് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിക്കണമെന്ന് സ്റ്റാലിനോടും ഉദയനിധിയോടും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 12:43 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിനോ കായിക വികസന യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനോ സേലം, കള്ളക്കുറിച്ചി ജില്ലകളിലെ കൽവരയൻ കുന്നുകൾക്ക് ചുറ്റുമുള്ള കുഗ്രാമങ്ങൾ സന്ദർശിച്ച് ദാരിദ്ര്യം കാരണം വ്യാജമദ്യം വിൽപന നടത്തുന്നവരുടെ പരാതികൾ പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. .

കൽവരയൻ മലനിരകളിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി, കായിക മന്ത്രി, ആദി ദ്രാവിഡർ ക്ഷേമ മന്ത്രി എൻ. കായൽവിഴി സെൽവരാജ് എന്നിവരെ ധരിപ്പിക്കാൻ അഡ്വക്കേറ്റ് ജനറൽ പി.എസ്.രാമനോട് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ എസ്.എം.സുബ്രഹ്മണ്യം, സി.കുമാരപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ആദിവാസി കുഗ്രാമങ്ങളിലെ കുട്ടികൾക്ക് വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയ അടിയന്തര സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ സന്ദർശനത്തിന് മാത്രമേ കഴിയൂവെന്ന് ജഡ്ജിമാർ പറഞ്ഞു. കൂടാതെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയോ മറ്റ് വഴികളിലൂടെയോ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നത് പോലുള്ള ദീർഘകാല പരിഹാരങ്ങളും കണ്ടെത്തണം.

66 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് ശേഷം ഡിവിഷൻ ബെഞ്ച് സ്വമേധയാ ഫയൽ ചെയ്ത് പൊതുതാൽപ്പര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ വ്യാജമദ്യം വിൽക്കുന്ന ഗോത്രവർഗക്കാരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള നിരീക്ഷണങ്ങൾ കോടതി നടത്തിയത്.

മുൻ വിജയനഗരം ചക്രവർത്തിയായ കൃഷ്ണദേവരായർ അന്നത്തെ തെക്കൻ ആർക്കോട്, സേലം ജില്ലകളിലെ നൂറുകണക്കിന് ഗ്രാമങ്ങൾ സദയ ഗൗണ്ടൻ, കുറുംബ ഗൗണ്ടൻ, ആര്യ ഗൗണ്ടൻ എന്നീ മൂന്ന് മലയാളി ഗോത്ര ജാഗിർദാർമാരുടെ പൂർവികർക്ക് സമ്മാനിച്ചത് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു. .

ആദ്യത്തെ രണ്ട് ജാഗിർധാർമാർക്ക് സമ്മാനിച്ച പ്രദേശങ്ങൾ ഇന്നത്തെ കള്ളക്കുറിച്ചി ജില്ലയിലും ബാക്കിയുള്ളവ സേലം ജില്ലയിലുമാണ്. ഇങ്ങിനെ സമ്മാനമായി ലഭിച്ച ഭൂമി ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കൂടാതെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ മൂന്ന് ജാഗിർധാരികൾ ഇന്ത്യയുടെ പ്രദേശത്ത് ചേരാൻ വിസമ്മതിച്ചിരുന്നു. 1976 ജൂൺ 25ന് മാത്രമാണ് അന്നത്തെ സൗത്ത് ആർക്കോട് കലക്ടർക്ക് പ്രദേശങ്ങൾ കൈമാറാൻ അവർ നിർബന്ധിതരായത്.

“1996ൽ മാത്രമാണ് ഈ കുഗ്രാമങ്ങളിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നതെന്ന് മുഖ്യമന്ത്രിയെ അറിയിക്കണം. അതുവരെ സംസ്ഥാനത്തെ രാഷ്‌ട്രീയ പാർട്ടികൾ എന്താണ് ചെയ്തിരുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഇപ്പോൾ പോലും അമിക്കസ് ക്യൂറി കെആർ തമിഴ്മണി പറയുന്നത്, കുഗ്രാമങ്ങളിലെ ഗർഭിണികളെ പ്രധാന റോഡിലെത്താൻ ഏകദേശം 30 മുതൽ 40 കിലോമീറ്റർ വരെ തോളിൽ ചുമക്കേണ്ടിവരുമെന്ന്,” ജഡ്ജി എജിയോട് പറഞ്ഞു.

ജഡ്ജിമാർ കുഗ്രാമങ്ങൾ സന്ദർശിക്കുന്നത് വലിയ മാറ്റമുണ്ടാക്കില്ല, മറിച്ച്, മുഖ്യമന്ത്രിയോ മന്ത്രിമാരുടെയോ സന്ദർശനത്തിന് വലിയ മാറ്റമുണ്ടാക്കാനും ജീവിതസാഹചര്യങ്ങളിൽ അഭികാമ്യമായ മാറ്റം കൊണ്ടുവരാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുഗ്രാമങ്ങളിലെ നിലവിലെ അവസ്ഥയെക്കുറിച്ച് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടും ജഡ്ജിമാർ രേഖപ്പെടുത്തി .

എ ജിക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കാൻ ബെഞ്ച് വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു. ഇതിനിടെ കോടതിയുടെ ആവശ്യം മുഖ്യമന്ത്രിയെയും മറ്റ് രണ്ട് മന്ത്രിമാരെയും അറിയിക്കാൻ എജിയോട് അവർ ആവശ്യപ്പെട്ടു.

Tags: m k stalinUdhayanidhi StalinKallakurichi hooch tragedyKalvarayan hills
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies