കെ.കെ ലതികയുടെ കാഫിർ പോസ്റ്റിൽ തെറ്റില്ല, അത് നല്ലതിന് വേണ്ടി; റിബേഷിനോട് സമയമാകുമ്പോൾ പാർട്ടി ചോദിക്കും; പോരാളി ഷാജിയല്ല ഇടതുപക്ഷം: എംവി ഗോവിന്ദൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.കെ ലതികയുടെ കാഫിർ പോസ്റ്റിൽ തെറ്റില്ല, അത് നല്ലതിന് വേണ്ടി; റിബേഷിനോട് സമയമാകുമ്പോൾ പാർട്ടി ചോദിക്കും; പോരാളി ഷാജിയല്ല ഇടതുപക്ഷം: എംവി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

തിരുവന്തപുരം: കാഫിർ പോസ്റ്റ് വിവാ​ദത്തിൽ ഇടതുമുന്നണി വെട്ടിലായതോടെ ഒടുവിൽ വിശദീകരണവുമായി സിപിഎം. വടകരയിൽ യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയർന്നുവന്ന ഒരു പ്രത്യേക സംസ്കാരമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പ്രതികരിച്ചു. കാഫിർ വിവാ​ദത്തിൽ സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമായ സാഹചര്യത്തിലാണ് യുഡിഎഫിനെ പഴിച്ച് ന്യായീകരിക്കാനുള്ള ശ്രമവുമായി എംവി ​ഗോവിന്ദൻ എത്തിയത്.

കാഫിർ പോസ്റ്റർ വിവാദം ഒറ്റപ്പെട്ട സംഭവമെന്ന് ചിലർ പ്രചരണം നടത്തുന്നു. ഇതിനെക്കുറിച്ച് പറയുമ്പോൾ കെകെ ശൈലജക്കെതിരായി തുടക്കത്തിൽ നടന്ന സംഭവങ്ങളും ചർച്ച ചെയ്യണം. വടകരയിലേക്ക് തിരഞ്ഞെടുപ്പിലേക്ക് ഷാഫി പറമ്പിൽ വന്നപ്പോൾ തന്നെ പല പ്രശ്നങ്ങളുമുണ്ടായി. മുസ്ലിംങ്ങൾ തീവ്രവാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞുവെന്ന പ്രചാരണം നടത്തി.

വടകരയിലെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചപ്പോൾ‌ കോൺഗ്രസ് പയറ്റിയ പ്രത്യേക രീതിയുടെ പ്രതിഫലനമായാണ് കാഫിർ വിവാദത്തെ കാണേണ്ടത്. കാന്തപുരത്തിന്റെ ലെറ്റർപാഡ് വ്യാജമായി നിർമ്മിച്ച് പ്രചരണം നടത്തി. യുത്ത് ലീഗ് പ്രവർത്തകരാണ് ഇത് ചെയ്തത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട ആർഎസ്എസിന്റെ നിലപാടാണ് ശൈലജയ്‌ക്കുള്ളതെന്ന് പ്രചരിപ്പിച്ചു. പാനൂർ ബോംബ് കേസിലെ പ്രതികൾക്കൊപ്പം ടീച്ചർ നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. ടീച്ചറുടെ ബൈറ്റുകളും ഇന്റർവ്യൂവും തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു. നവമാധ്യമങ്ങളിൽ നടക്കുന്ന കള്ള പ്രചാരണങ്ങളെ തുറന്നു കാട്ടണം.

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പോലും ഉറച്ച നിലപാട് സ്വീകരിച്ചത് സിപിഎം ആണ്. ഭൂരിപക്ഷ വർഗീയതയെയും ന്യുനപക്ഷ വർഗീയതയെയും സിപിഎം എതിർക്കുന്നു. വ്യാജ പോസ്റ്ററും വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നതും ആരാണെന്ന് യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം കണ്ടതാണ്. കാഫിർ പരാമർശത്തിൽ ആദ്യം പരാതി നൽകിയത് എൽഡിഎഫാണ്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.

പോരാളി ഷാജിയല്ല ഇടതുപക്ഷം. സിപിഎം ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കില്ല. സിപിഎം തള്ളിപ്പറഞ്ഞ ചില നവമാധ്യമ ഗ്രൂപ്പുകളെ മുൻനിർത്തിയാണ് ഇടതുപക്ഷത്തെ ആക്രമിക്കുന്നത്. ഏതുരീതിയിലുള്ള അന്വേഷണവും നടക്കട്ടെയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കെ.കെ ലതിക കാഫിർ പോസ്റ്റർ പങ്കുവച്ചതിനെയും ​ഗോവിന്ദൻ ന്യായീകരിച്ചു. പോസ്റ്റർ‌ പ്രചരിപ്പിക്കാനല്ല കെ.കെ ലതിക ശ്രമിച്ചത്. ഇത്തരത്തിൽ ചില പ്രചരണങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ടെന്ന് കാണിക്കാനാണ് ലതിക ശ്രമിച്ചത്. കെ.കെ ലതികയുടെ ഉദ്ദേശ്യശുദ്ധിയെ തെറ്റായ രീതിയിൽ വ്യാഖാനിച്ചുവെന്നും ​ഗോവിന്ദൻ പറഞ്ഞു.

ആരെങ്കിലും ഒറ്റയ്‌ക്ക് അഭിപ്രായം പറയുന്നതല്ല പാർട്ടി നിലപാടെന്നും സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. കാഫിർ പോസ്റ്റിട്ടതിനെതിരെ കെ.കെ ശൈലജയും എം.വി ജയരാജനും വിമർശിച്ച് രം​ഗത്തെത്തിയ സാഹചര്യത്തിലാണ് അത് സിപിഎം നിലപാടല്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയത്. കാഫിർ വിവാ​ദത്തിൽ അകപ്പെട്ട ഇടതുനേതാവ് റിബേഷിനോട് സമയമാകുമ്പോൾ പാർട്ടി ചോദിക്കുമെന്നും ആദ്യം ഉറവിടം പുറത്തുവരട്ടെയെന്നുമം ​ഗോവിന്ദൻ പറഞ്ഞു.

 

Tags: MV GovindanKafir post
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies