മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 09:42 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഗുണ്ടാരാജ് എന്നത് ബംഗാളിലെ രാഷ്‌ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനത്ത് ഗുരുതര വീഴ്ച സംഭവിച്ചു. ബംഗാളിൽ ഒരു വശത്ത് മുഖ്യമന്ത്രിയും മറുവശത്ത് ജനങ്ങളും എന്ന തരത്തിൽ ധ്രുവീകരണം നടന്നതായും സിവി ആനന്ദ ബോസ് പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” അതി ദാരുണമായ സംഭവമാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ ദാരുണ സംഭവം. ഇതിന് പുറമെ നിരവധി ആക്രമണങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വനിതകൾ മുഖ്യമന്ത്രിയാകുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ പുരാണങ്ങളിലെ താടകയെയും, മന്ഥരയേയും ഓർമ്മപ്പെടുത്തുന്ന ഭരണമാണ് മമത ബംഗാളിൽ നടത്തുന്നത്.”- സിവി ആനന്ദ ബോസ് പറഞ്ഞു.

ബംഗാളിൽ ധ്രുവീകരണം നടന്നിരിക്കുകയാണ്. ജനപക്ഷത്ത് നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയും അക്രമവും നടത്തുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞതിന് പിന്നിലും ഇത് തന്നെയാണ് കാരണമെന്നും ആനന്ദ ബോസ് പറഞ്ഞു. അപരാജിത 2024 രാഷ്‌ട്രപതിക്ക് വിടാനുണ്ടായ സാഹചര്യവും ആനന്ദ ബോസ് വ്യക്തമാക്കി. കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനങ്ങളിൽ നിയമങ്ങൾ പാസാക്കുന്നത്. എന്നാൽ ബംഗാളിൽ ഇതിൽ നിന്നെല്ലാം വിപരീതമായാണ് ചെയ്യുന്നത്.

അപരാജിത 2024 എന്ന പേരിൽ നിയമങ്ങൾ പാസാക്കിയെങ്കിലും പേരിലെ പുതുമ ഉള്ളടക്കത്തിലില്ല. മഹാരാഷ്‌ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പാസാക്കിയ നിയമങ്ങളിലെ ഉള്ളടക്കങ്ങൾ കട്ടെടുത്ത പോലെയായിരുന്നു. സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ബിൽ കേന്ദ്ര നിയമങ്ങൾക്ക് എതിരല്ലെന്ന് തീരുമാനിക്കേണ്ടത് രാഷ്‌ട്രപതിയാണ്. അതിനാലാണ് ബിൽ രാഷ്‌ട്രപതിക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും ബംഗാളിനോട് തുറന്ന മനസാണ് തനിക്കുള്ളതെന്നും എന്നാൽ മമത ബാനർജിയുടെ ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളാണ് ബംഗാളിൽ ക്രമ സമാധാനം തകർക്കുന്നതെന്നും ആനന്ദ ബോസ് വ്യക്തമാക്കി.

അക്രമ രാഷ്‌ട്രീയമാണ് ബംഗാളിൽ നടക്കുന്നത്. രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടത്. അക്രമ രാഷ്‌ട്രീയത്തിന്റെ പൂർണ ഉത്തരവാദിത്വം മമത ബാനർജിക്കാണെന്ന് ഉറപ്പുള്ളതിനാലാണ് ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത്. അക്രമവും അഴിമതിയും ഒഴിവാക്കി സുതാര്യമായ തെരഞ്ഞെടുപ്പാണ് ബംഗാളിനാവശ്യമെന്നും ആനന്ദ ബോസ് വ്യക്തമാക്കി.

Tags: CV Ananda BoseSlams TMC
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies