മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 09:42 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഗുണ്ടാരാജ് എന്നത് ബംഗാളിലെ രാഷ്‌ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനത്ത് ഗുരുതര വീഴ്ച സംഭവിച്ചു. ബംഗാളിൽ ഒരു വശത്ത് മുഖ്യമന്ത്രിയും മറുവശത്ത് ജനങ്ങളും എന്ന തരത്തിൽ ധ്രുവീകരണം നടന്നതായും സിവി ആനന്ദ ബോസ് പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” അതി ദാരുണമായ സംഭവമാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ ദാരുണ സംഭവം. ഇതിന് പുറമെ നിരവധി ആക്രമണങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വനിതകൾ മുഖ്യമന്ത്രിയാകുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ പുരാണങ്ങളിലെ താടകയെയും, മന്ഥരയേയും ഓർമ്മപ്പെടുത്തുന്ന ഭരണമാണ് മമത ബംഗാളിൽ നടത്തുന്നത്.”- സിവി ആനന്ദ ബോസ് പറഞ്ഞു.

ബംഗാളിൽ ധ്രുവീകരണം നടന്നിരിക്കുകയാണ്. ജനപക്ഷത്ത് നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയും അക്രമവും നടത്തുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞതിന് പിന്നിലും ഇത് തന്നെയാണ് കാരണമെന്നും ആനന്ദ ബോസ് പറഞ്ഞു. അപരാജിത 2024 രാഷ്‌ട്രപതിക്ക് വിടാനുണ്ടായ സാഹചര്യവും ആനന്ദ ബോസ് വ്യക്തമാക്കി. കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനങ്ങളിൽ നിയമങ്ങൾ പാസാക്കുന്നത്. എന്നാൽ ബംഗാളിൽ ഇതിൽ നിന്നെല്ലാം വിപരീതമായാണ് ചെയ്യുന്നത്.

അപരാജിത 2024 എന്ന പേരിൽ നിയമങ്ങൾ പാസാക്കിയെങ്കിലും പേരിലെ പുതുമ ഉള്ളടക്കത്തിലില്ല. മഹാരാഷ്‌ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പാസാക്കിയ നിയമങ്ങളിലെ ഉള്ളടക്കങ്ങൾ കട്ടെടുത്ത പോലെയായിരുന്നു. സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ബിൽ കേന്ദ്ര നിയമങ്ങൾക്ക് എതിരല്ലെന്ന് തീരുമാനിക്കേണ്ടത് രാഷ്‌ട്രപതിയാണ്. അതിനാലാണ് ബിൽ രാഷ്‌ട്രപതിക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും ബംഗാളിനോട് തുറന്ന മനസാണ് തനിക്കുള്ളതെന്നും എന്നാൽ മമത ബാനർജിയുടെ ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളാണ് ബംഗാളിൽ ക്രമ സമാധാനം തകർക്കുന്നതെന്നും ആനന്ദ ബോസ് വ്യക്തമാക്കി.

അക്രമ രാഷ്‌ട്രീയമാണ് ബംഗാളിൽ നടക്കുന്നത്. രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടത്. അക്രമ രാഷ്‌ട്രീയത്തിന്റെ പൂർണ ഉത്തരവാദിത്വം മമത ബാനർജിക്കാണെന്ന് ഉറപ്പുള്ളതിനാലാണ് ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത്. അക്രമവും അഴിമതിയും ഒഴിവാക്കി സുതാര്യമായ തെരഞ്ഞെടുപ്പാണ് ബംഗാളിനാവശ്യമെന്നും ആനന്ദ ബോസ് വ്യക്തമാക്കി.

Tags: CV Ananda BoseSlams TMC
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies