മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 09:42 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഗുണ്ടാരാജ് എന്നത് ബംഗാളിലെ രാഷ്‌ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനത്ത് ഗുരുതര വീഴ്ച സംഭവിച്ചു. ബംഗാളിൽ ഒരു വശത്ത് മുഖ്യമന്ത്രിയും മറുവശത്ത് ജനങ്ങളും എന്ന തരത്തിൽ ധ്രുവീകരണം നടന്നതായും സിവി ആനന്ദ ബോസ് പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” അതി ദാരുണമായ സംഭവമാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ ദാരുണ സംഭവം. ഇതിന് പുറമെ നിരവധി ആക്രമണങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വനിതകൾ മുഖ്യമന്ത്രിയാകുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ പുരാണങ്ങളിലെ താടകയെയും, മന്ഥരയേയും ഓർമ്മപ്പെടുത്തുന്ന ഭരണമാണ് മമത ബംഗാളിൽ നടത്തുന്നത്.”- സിവി ആനന്ദ ബോസ് പറഞ്ഞു.

ബംഗാളിൽ ധ്രുവീകരണം നടന്നിരിക്കുകയാണ്. ജനപക്ഷത്ത് നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയും അക്രമവും നടത്തുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞതിന് പിന്നിലും ഇത് തന്നെയാണ് കാരണമെന്നും ആനന്ദ ബോസ് പറഞ്ഞു. അപരാജിത 2024 രാഷ്‌ട്രപതിക്ക് വിടാനുണ്ടായ സാഹചര്യവും ആനന്ദ ബോസ് വ്യക്തമാക്കി. കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനങ്ങളിൽ നിയമങ്ങൾ പാസാക്കുന്നത്. എന്നാൽ ബംഗാളിൽ ഇതിൽ നിന്നെല്ലാം വിപരീതമായാണ് ചെയ്യുന്നത്.

അപരാജിത 2024 എന്ന പേരിൽ നിയമങ്ങൾ പാസാക്കിയെങ്കിലും പേരിലെ പുതുമ ഉള്ളടക്കത്തിലില്ല. മഹാരാഷ്‌ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പാസാക്കിയ നിയമങ്ങളിലെ ഉള്ളടക്കങ്ങൾ കട്ടെടുത്ത പോലെയായിരുന്നു. സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ബിൽ കേന്ദ്ര നിയമങ്ങൾക്ക് എതിരല്ലെന്ന് തീരുമാനിക്കേണ്ടത് രാഷ്‌ട്രപതിയാണ്. അതിനാലാണ് ബിൽ രാഷ്‌ട്രപതിക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും ബംഗാളിനോട് തുറന്ന മനസാണ് തനിക്കുള്ളതെന്നും എന്നാൽ മമത ബാനർജിയുടെ ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളാണ് ബംഗാളിൽ ക്രമ സമാധാനം തകർക്കുന്നതെന്നും ആനന്ദ ബോസ് വ്യക്തമാക്കി.

അക്രമ രാഷ്‌ട്രീയമാണ് ബംഗാളിൽ നടക്കുന്നത്. രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടത്. അക്രമ രാഷ്‌ട്രീയത്തിന്റെ പൂർണ ഉത്തരവാദിത്വം മമത ബാനർജിക്കാണെന്ന് ഉറപ്പുള്ളതിനാലാണ് ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത്. അക്രമവും അഴിമതിയും ഒഴിവാക്കി സുതാര്യമായ തെരഞ്ഞെടുപ്പാണ് ബംഗാളിനാവശ്യമെന്നും ആനന്ദ ബോസ് വ്യക്തമാക്കി.

Tags: CV Ananda BoseSlams TMC
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies