ചണ്ഡീഗഡ്: കോൺഗ്രസിൽ വനിത നേതാക്കൾ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന് തുറന്നടിച്ച് ഹരിയാന കോൺഗ്രസ് എംഎൽഎ ശാരദ രത്തോർ. കേരളത്തിലെ കോൺഗ്രസിന് പിന്നാലെ ഹരിയാനയിലും കാസ്റ്റിംഗ് കൗച്ചെന്ന് ബിജെപിയും രംഗത്ത് വന്നു.
പാർട്ടി പ്രവർത്തകരോട് ഈ ദുരവസ്ഥ പങ്കുവ്യക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. കേരളത്തിന് പിന്നാലെ കാസ്റ്റിംഗ് കൗച്ച് എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്. ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് വനിതാ നേതാവിന്റെ ഗുരുതര ആരോപണം.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കണമെങ്കിൽ മുതിർന്ന നേതാക്കൾക്ക് പണത്തിന് പുറമേ പണവും നൽകണമെന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ പ്രമുഖ നേതാവ് സിമി റോസ്ബെൽ ജോൺ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശാരദയുടെ ആരോപണവും. ലൈംഗികതയുടെ കണ്ണിലൂടെ മാത്രം സ്ത്രീകളെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നതിന്റെ ഫലമാണിതെന്നാണ് ഉയരുന്ന ആക്ഷേപം.
After Kerala Congress leader Simi Rose Bell alleged ‘casting couch’ in the party, she was expelled.
Now Sharda Rathore, two time MLA from Haryana, repeats the same charge. She alleges that Congress tickets in Haryana elections are being distributed on the basis of “चमड़ी और… pic.twitter.com/MJO20fuO9N
— Amit Malviya (@amitmalviya) September 22, 2024















