ആംബുലൻസ് എന്നല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും സുരേഷ് ഗോപിയെ കൊണ്ടുവരും: ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആംബുലൻസ് എന്നല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും സുരേഷ് ഗോപിയെ കൊണ്ടുവരും: ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 06:22 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ആംബുലൻസിൽ എന്നല്ല, സുരേഷ് ഗോപിയെ ഹെലികോപ്റ്ററിൽ കൊണ്ടുവരാനും വേണ്ടിവന്നാൽ ശ്രമിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ. പൂരം അലങ്കോലമാക്കുന്നത് തടയാനാണ് സുരേഷ് ​ഗോപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം ചരിത്രത്തിലാദ്യമായി നിർത്തിവച്ച സാഹചര്യത്തിൽ സമവായ ചർച്ചകൾക്കായി പൂരന​ഗരിയിലേക്ക് സുരേഷ് ​ഗോപി ആംബുലൻസിലെത്തിയതിന് കേസെടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“തൃശൂർ പൂരം ഏതുവിധേനയും അലങ്കോലപ്പെടുത്തുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം. പക്ഷെ അത് പൂർണമായി നടപ്പാക്കാൻ അവർക്ക് സാധിച്ചില്ല. സുരേഷ് ​ഗോപിയുടെ സമയോചിതമായ ഇടപെടൽ കാരണം തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് അടക്കമുള്ള മറ്റ് പരിപാടികൾ തുടർന്ന് നടത്താൻ കഴിഞ്ഞു. ഇടതുപക്ഷം ഉദ്ദേശിച്ചത് തൃശൂർ പൂരം നടക്കരുതെന്നാണ്. അലങ്കോലപ്പെടുത്തുമെന്നത് അവരുടെ തീരുമാനമായിരുന്നു. രാവിലെ 11.30 മുതൽ, തിരുവമ്പാടിയുടെ പൂരം തടസപ്പെട്ടതുമുതൽ, ക്ഷേത്രം അധികൃതർ കമ്മീഷണറെയും മന്ത്രി രാജനെയും സുനിൽകുമാറിനെയും മാറിമാറി സമീപിച്ചു. പൂരം നടത്തിപ്പ് ഉപേക്ഷിക്കുകയെന്ന തീരുമാനം സ്വീകരിക്കാതിരിക്കാൻ അവർ പല ഇടതുപക്ഷ നേതാക്കളെയും പ്രതിനിധികളെയും സർക്കാരുദ്യോ​ഗസ്ഥരെയും വിളിച്ചു. തിരുവമ്പാടിയുടെ പ്രതിനിധികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആ സ്ഥലത്ത് വരാനോ പ്രശ്നം പരിഹരിക്കാനോ അവർ തയ്യാറായില്ല. കാരണം, അവരുടെ ഉദ്ദേശ്യം പൂരം അലങ്കോലമാക്കുക എന്നത് തന്നെയായിരുന്നു.

പൂരം ഒരിക്കലും നിർത്തിവയ്‌ക്കപ്പെടരുത്, എന്നതായിരുന്നു ബിജെപിയുടെ തീരുമാനം. അതിന്റെ ഭാ​ഗമായി തിരുവമ്പാടി അധികൃതരുമായി ചർച്ച നടത്തി, പൂരം തുടർന്ന് നടത്തിക്കാൻ, ഏതുവിധേനയും സുരേഷ് ​ഗോപിയെ സ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ നിലപാട്. ഈ തീരുമാനത്തിന്റെ ഭാ​ഗമായി സുരേഷ്​ഗോപിയെ പൂരപ്പറമ്പിൽ എത്തിക്കാൻ എല്ലാവിധ മാർ​ഗവും ബിജെപി സ്വീകരിച്ചിട്ടുണ്ട്. തുടർന്നാണ് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ​ഗോപിയെ എത്തിച്ചത്. അന്ന് ഏതുമാർ​ഗം ഉപയോ​ഗിച്ചും സുരേഷ് ​ഗോപിയെ ബിജെപി കൊണ്ടുവരുമായിരുന്നു. പൂരം അലങ്കോലപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെങ്കിൽ ഒരുകാരണവശാലും അതിന് അനുവദിക്കില്ല എന്നതായിരുന്നു ബിജെപിയുടെ തീരുമാനം.

അദ്ദേഹത്തെ ആംബുലൻസിൽ തന്നെയാണ് കൊണ്ടുവന്നത്, ഇനി ആംബുലൻസിൽ വരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ഹെലികോപ്റ്ററിൽ അദ്ദേഹത്തെ എത്തിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ, തങ്ങൾ അതും ചെയ്യും. ഏതന്വേഷണം വന്നാലും ഈ നിലപാടിൽ നിന്ന് ബിജെപി പിന്നോട്ടില്ല. -കെ.കെ അനീഷ്കുമാർ പറഞ്ഞു.

Tags: BJPThrissurSuresh Gopithrissur pooramPooram 2024KK Aneeshkumar
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies