ആംബുലൻസ് എന്നല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും സുരേഷ് ഗോപിയെ കൊണ്ടുവരും: ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആംബുലൻസ് എന്നല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും സുരേഷ് ഗോപിയെ കൊണ്ടുവരും: ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 06:22 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ആംബുലൻസിൽ എന്നല്ല, സുരേഷ് ഗോപിയെ ഹെലികോപ്റ്ററിൽ കൊണ്ടുവരാനും വേണ്ടിവന്നാൽ ശ്രമിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ. പൂരം അലങ്കോലമാക്കുന്നത് തടയാനാണ് സുരേഷ് ​ഗോപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം ചരിത്രത്തിലാദ്യമായി നിർത്തിവച്ച സാഹചര്യത്തിൽ സമവായ ചർച്ചകൾക്കായി പൂരന​ഗരിയിലേക്ക് സുരേഷ് ​ഗോപി ആംബുലൻസിലെത്തിയതിന് കേസെടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“തൃശൂർ പൂരം ഏതുവിധേനയും അലങ്കോലപ്പെടുത്തുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം. പക്ഷെ അത് പൂർണമായി നടപ്പാക്കാൻ അവർക്ക് സാധിച്ചില്ല. സുരേഷ് ​ഗോപിയുടെ സമയോചിതമായ ഇടപെടൽ കാരണം തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് അടക്കമുള്ള മറ്റ് പരിപാടികൾ തുടർന്ന് നടത്താൻ കഴിഞ്ഞു. ഇടതുപക്ഷം ഉദ്ദേശിച്ചത് തൃശൂർ പൂരം നടക്കരുതെന്നാണ്. അലങ്കോലപ്പെടുത്തുമെന്നത് അവരുടെ തീരുമാനമായിരുന്നു. രാവിലെ 11.30 മുതൽ, തിരുവമ്പാടിയുടെ പൂരം തടസപ്പെട്ടതുമുതൽ, ക്ഷേത്രം അധികൃതർ കമ്മീഷണറെയും മന്ത്രി രാജനെയും സുനിൽകുമാറിനെയും മാറിമാറി സമീപിച്ചു. പൂരം നടത്തിപ്പ് ഉപേക്ഷിക്കുകയെന്ന തീരുമാനം സ്വീകരിക്കാതിരിക്കാൻ അവർ പല ഇടതുപക്ഷ നേതാക്കളെയും പ്രതിനിധികളെയും സർക്കാരുദ്യോ​ഗസ്ഥരെയും വിളിച്ചു. തിരുവമ്പാടിയുടെ പ്രതിനിധികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആ സ്ഥലത്ത് വരാനോ പ്രശ്നം പരിഹരിക്കാനോ അവർ തയ്യാറായില്ല. കാരണം, അവരുടെ ഉദ്ദേശ്യം പൂരം അലങ്കോലമാക്കുക എന്നത് തന്നെയായിരുന്നു.

പൂരം ഒരിക്കലും നിർത്തിവയ്‌ക്കപ്പെടരുത്, എന്നതായിരുന്നു ബിജെപിയുടെ തീരുമാനം. അതിന്റെ ഭാ​ഗമായി തിരുവമ്പാടി അധികൃതരുമായി ചർച്ച നടത്തി, പൂരം തുടർന്ന് നടത്തിക്കാൻ, ഏതുവിധേനയും സുരേഷ് ​ഗോപിയെ സ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ നിലപാട്. ഈ തീരുമാനത്തിന്റെ ഭാ​ഗമായി സുരേഷ്​ഗോപിയെ പൂരപ്പറമ്പിൽ എത്തിക്കാൻ എല്ലാവിധ മാർ​ഗവും ബിജെപി സ്വീകരിച്ചിട്ടുണ്ട്. തുടർന്നാണ് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ​ഗോപിയെ എത്തിച്ചത്. അന്ന് ഏതുമാർ​ഗം ഉപയോ​ഗിച്ചും സുരേഷ് ​ഗോപിയെ ബിജെപി കൊണ്ടുവരുമായിരുന്നു. പൂരം അലങ്കോലപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെങ്കിൽ ഒരുകാരണവശാലും അതിന് അനുവദിക്കില്ല എന്നതായിരുന്നു ബിജെപിയുടെ തീരുമാനം.

അദ്ദേഹത്തെ ആംബുലൻസിൽ തന്നെയാണ് കൊണ്ടുവന്നത്, ഇനി ആംബുലൻസിൽ വരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ഹെലികോപ്റ്ററിൽ അദ്ദേഹത്തെ എത്തിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ, തങ്ങൾ അതും ചെയ്യും. ഏതന്വേഷണം വന്നാലും ഈ നിലപാടിൽ നിന്ന് ബിജെപി പിന്നോട്ടില്ല. -കെ.കെ അനീഷ്കുമാർ പറഞ്ഞു.

Tags: BJPThrissurSuresh Gopithrissur pooramPooram 2024KK Aneeshkumar
Share
Tweet
SendShare

More News from this section

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

Latest News

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies