കാലു കൊണ്ട് മാവ് കുഴച്ച വഴിയോര കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഝാൻസി സ്വദേശികളായ അരവിന്ദ് യാദവ് (35), സതീഷ് കുമാർ ശ്രീവാസ്തവ (30) എന്നിവരെയാണ് ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഗോൽഗപ്പ വിൽക്കുന്നവരാണ് പ്രതികൾ.
ജാർഖണ്ഡിലെ ഗർവാ മേഖലയിലാണ് പ്രതികൾ ഗോൽഗപ്പ വിറ്റിരുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് നഗ്നമായ കാലുകൊണ്ട് രണ്ട് പേർ മാവു കുഴയക്കുന്ന വീഡിയോ പ്രചരിച്ചത്. തയ്യാറാക്കിയ ഗോൽഗപ്പയുടെ നിരവധി പാക്കറ്റുകൾ സമീപത്ത് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗോൽഗപ്പ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് എന്ന കുറിപ്പൊടെ പ്രചരിച്ച വീഡിയോ അതിവേഗം വൈറലായി.
ഇതോടെ പ്രദേശവാസികൾ അരവിന്ദിനെയും സതീഷിനെയും തിരിച്ചറിയുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചു. രുചിക്കായി ഗോൽഗപ്പയിൽ യൂറിയയും ഹാർപിക്കും (ടോയ്‌ലറ്റ് ക്ലീനർ) ഉപയോഗിച്ചതായും ഇവർ പൊലീസിനോട് പിന്നീട് സമ്മതിച്ചു. പ്രദേശത്തെ മറ്റൊരു കച്ചവടക്കാരനാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
गुपचुप खाने वाले हो जाएं सावधान! झारखण्ड के गढ़वा का वीडियो सोशल मीडिया पर वायरल
पुलिस ने किया है गिरफ्तार.. जांच जारी #JharkhandNews #Gadwa #Jharkhand pic.twitter.com/0hvOL1tVvT— Dhananjay Mandal (@dhananjaynews) October 17, 2024
പ്രതികളുടെ പക്കൽ നിന്ന് ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ ഉപയോഗിച്ചിരുന്ന യൂറിയ അടക്കമുള്ള രാസവസ്തുക്കൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.















