ഹൈദരബാദ്: മകന്റെ ജീർണ്ണിച്ച ശരീരത്തിനൊപ്പം അന്ധരായ മാതാപിതാക്കൾ കഴിഞ്ഞത് നാല് ദിവസം. തെലങ്കാനയിലെ നഗോളിലെ ബ്ലൈൻഡ്സ് കോളനിയിലാണ് ദാരുണസംഭവം.
നാല് ദിവസം മുമ്പാണ് രമണ- ശാന്തകുമാരി ദമ്പതികളുടെ മകൻ പ്രമോദ് മരിച്ചത്. രാത്രി മാതാപിതാക്കൾക്ക് അത്താഴം നൽകിയതിന് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു യുവാവ്. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ കൈകാലുകൾ പോലും ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ തറയിൽ കിടക്കുകയായിരുന്നു മാതാപിതാക്കൾ.
വൃദ്ധ ദമ്പതികളെ കുളിപ്പിച്ച് ഭക്ഷണവും വെള്ളവും നൽകി അഗതികേന്ദ്രത്തിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.















